ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ഒരേപോലെ വേദനയിലാഴ്ത്തിയിരുന്നു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടയിൽ ആയിരുന്നു ശ്രീലതയുടെ അപ്രതീക്ഷിത വിയോഗം. സംഗീതം കൊണ്ട് മറികടക്കാൻ കഴിയുന്നതല്ല ആ വിയോഗം എന്നായിരുന്നു ബിജു നാരായണൻ പറഞ്ഞത്. ന്നാ താൻ കേസ് കൊട് എന്ന സിനിമക്കായി ദേവദൂതർ ഗാനം വീണ്ടും റെക്കോർഡ് ചെയ്തപ്പോൾ അത് പാടിയത് ബിജു നാരായണനായിരുന്നു. ബിജുവിന്റെ ശബ്ദത്തിനൊപ്പം ചാക്കോച്ചന്റെ ഡാൻസ് കൂടിയായതോടെ പാട്ട് ട്രെൻഡിങ് ആയി മാറുകയായിരുന്നു.
ഈ സന്തോഷം കാണാൻ ഭാര്യ കൂടെയില്ലല്ലോ എന്ന വേദനയാണ് മനസ്സിൽ എന്ന് ബിജു പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. പ്രീഡിഗ്രി പഠനത്തിന് ഇടയിൽ ആയിരുന്നു ബിജു നാരായണനും ശ്രീലതയും പരിചയപ്പെടുന്നത്. 10 വർഷം പ്രണയിച്ചതിനുശേഷം ആണ് ഇരുവരും വിവാഹിതരായത്. 21 വർഷമായി ഇരുവരും ഒന്നിച്ചായിരുന്നു. 31 വർഷമായി ഏറ്റവും അടുത്തുനിന്നിരുന്ന ആൾ പോയപ്പോൾ അതെങ്ങനെ നേരിടുമെന്ന് അറിയില്ലെന്നായിരുന്നു ബിജു നാരായണൻ പറഞ്ഞത്. വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെ എന്ന് കരുതി ആയിരുന്നു മോക്ഷം കൊടുത്തത്.
വർഷങ്ങൾക്കിപ്പുറമായി ദേവദൂതർ റീമിക്സ് ചെയ്തപ്പോൾ അത് പാടിയത് ബിജു നാരായണായിരുന്നു. ദാസേട്ടന്റെ സൂപ്പർ ഹിറ്റ് ഗാനം ഞാൻ പാടി മോശമാക്കിയാൽ ആളുകൾ സഹിക്കില്ലെന്ന് അറിയാമായിരുന്നു. അങ്ങേയറ്റം ശ്രദ്ധിച്ചാണ് പാടിയത്. പാട്ട് ഹിറ്റ് ആവും എന്ന് കരുതിയിരുന്നുവെങ്കിലും ഇത്രയധികം പോപ്പുലർ ആകുമെന്ന് കരുതിയിരുന്നില്ല എന്നായിരുന്നു ബിജു നാരായണൻ പറഞ്ഞത്. ഇപ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നയാൾ ഭാര്യ തന്നെയാണ്. ഒടുവിലായി പാടിയ ഞാൻ മേരിക്കുട്ടിയിലെ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അവാർഡുകളും കിട്ടിയിരുന്നു.
അതൊക്കെ കാണാൻ അവൾ ഒപ്പം ഉണ്ടായിരുന്നു. ജീവിതത്തിൽ എല്ലാ അവസരത്തിലും കൂടെ നിന്ന ആളാണ് അവൾ. അവളുടെ വിയോഗം തന്നെ ശരിക്കും തളർത്തിയിരുന്നു എന്നും അദ്ദേഹം പറയുന്നു. പാട്ടുകാരൻ ആണെങ്കിലും ഇടയ്ക്ക് അഭിനേതാവ് ആകാനുള്ള അവസരവും ബിജു നാരായണനെ തേടി എത്തിയിരുന്നു. മഴ എന്ന ചിത്രത്തിൽ ബിജുമേനോന്റെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു.
നായകനായാൽ ശരിയാകുമോ എന്നായിരുന്നു അന്നത്തെ ആശങ്ക. പിന്നീട് ബിജുമേനോൻ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ഇതാ ഒരു സ്നേഹഗാധയിലേക്കും വിളിച്ചിരുന്നു. അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞാണ് ആ അവസരം നിഷേധിച്ചത്. ഇടയ്ക്ക് പാട്ടുകാരനായി ചില സിനിമകളിൽ മുഖം കാണിച്ചിരുന്നുവെന്നും ബിജു നാരായണൻ പറയുന്നു.