സൗത്ത് ഇന്ത്യൻ പ്രേക്ഷകര് ആകെ ഞെട്ടുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളികൾക്കും വളരെയധികം ഞെട്ടിക്കുന്ന വാർത്തയോടെ തന്നെ ഇപ്പോൾ ആരാധകർ എല്ലാവരും ഇത് കാണുന്നു. തമിഴ് നടി അനിഖ വിജയ് വിക്രമൻ തൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. തനിക്ക് സംഭവിച്ച മാനസിക ശാരീരിക പീഡനത്തെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. സമൂഹമാധ്യമങ്ങളിലാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഈ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്ന വാർത്തയായി മാറിയിരിക്കുന്നതും. മലയാളികൾക്ക് എല്ലാവർക്കും തന്നെ അറിയാവുന്ന വളരെയധികം സുപരിചിതയായ താരമാണ് താരം.
ശാരീരിക പീഡനത്തിന് ഇരയായത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഉൾപ്പെടെയാണ് താരം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ അതിക്രൂരമായി ശാരീരിക പീഡനത്തിന് ഇരയായതിന്റെ ബാക്കിയാണെന്ന് താരം തന്നെ പറയുന്നു. മുൻ കാമുകന്റെ ക്രൂരതയ്ക്ക് ഇരയായ താരത്തിന് ചിത്രങ്ങളാണ് താരം തന്നെ പങ്കുവെച്ചിരിക്കുന്നത്. ഇത്രമാത്രം ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഏറ്റവും വലിയ മോശം സമയമായിരുന്നു എന്നും ആ സമയത്ത് കൂടെ നിൽക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു എന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്.
അതുപോലെതന്നെ അതിൽ നിന്നും തനിക്ക് മുക്തി നേടാൻ ആകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്നും നല്ലൊരു ജീവിതവും സന്തോഷകരമായ ജീവിതം ഇനിയെങ്കിലും ഉണ്ടാകട്ടെ എന്നും ഇതൊക്കെ ശരിക്കും പാഠങ്ങൾ ആകണമെന്നും, ആ ദ്രോഹിയെ ചില കാര്യങ്ങളൊക്കെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. മുൻ കാമുകനായ അനൂപ് പിള്ള തന്നെ മർദ്ദിച്ചു എന്ന് നടി തുറന്നു പറയുന്നതിലൂടെ തന്നെ അനൂപ് പിള്ളയ്ക്ക് എതിരെ കടുത്ത വിമർശനങ്ങളും വരുന്നുണ്ട്. അനൂപ് പിള്ള നിലവിൽ ഒളിവിൽ ആണെന്നും, യുഎസിൽ ഉണ്ട് എന്നും താരം വെളിപ്പെടുത്തുന്നത്. അനിഖ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ; നിർഭാഗ്യവശാൽ അനൂപ് പിള്ള എന്ന ഒരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായി ഏറ്റവും ഒടുവിൽ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപോലെ ഒരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്ത ശേഷം അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ ഇത്തരത്തിൽ പെരുമാറും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബാംഗ്ലൂർ പോലീസിന് പരാതി നൽകിയിരുന്നു. ആദ്യം ഇയാൾ എന്നെ മർദ്ദിച്ചത് ചെന്നൈയിൽ വച്ചാണ്. അന്ന് മർദ്ദിച്ചതിനുശേഷം എൻറെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. ബിസിയായ ഞാൻ അന്ന് മനസ്സലിഞ്ഞ് മാപ്പ് കൊടുക്കുകയും ചെയ്തിരുന്നു. രണ്ടാം തവണയും അയാൾ അത് തന്നെ ചെയ്തു അന്നും ഒന്നും സംഭവിച്ചിരുന്നില്ല. അയാൾ പോലീസുകാർക്ക് പണം നൽകി അവരെ വലയിലാക്കിയിരുന്നു.
പോലീസ് ഒപ്പമുണ്ട് എന്ന കരുത്തിൽ അയാൾ വീണ്ടും ഉപദ്രവം തുടർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഞാൻ ഒരുപാട് ഉപദ്രവിക്കപ്പെട്ടു. അതോടെ അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ എന്നെ വിടാൻ ആ മനുഷ്യൻ അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീർച്ചയില്ല ഒരുക്കമായിരുന്നില്ല ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു അത് സത്യമാണ്. ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയാൾ എൻറെ ഫോൺ എറിഞ്ഞ് തകർത്ത് സംഭവങ്ങൾ ഉണ്ട്. ഞങ്ങൾ ബന്ധം പിരിഞ്ഞ ശേഷവും ഞാൻ അറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എൻറെ ഫോണിലൂടെ വാട്സ്ആപ്പ് ചാറ്റുകൾ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഹൈദരാബാദിലേക്ക് മാറുന്നതിനു രണ്ടു ദിവസം മുൻപ് അയാളുടെ ഫോണിൽ ലോക്ക് ചെയ്തു.
പിന്നീട് എന്നെ ക്രൂരമായി മർദ്ദിച്ചു. സത്യത്തിൽ ഞാൻ തകർന്നു പോയി. ഫോൺ തിരികെ തരാൻ അപേക്ഷിച്ചു എൻറെ മേൽ കയറിയിരിക്കുകയാണ് അയാൾ ചെയ്തത്. എൻറെ വായും മൂക്കും കുത്തിപ്പിടിച്ച് അയാൾ ശ്വാസം മുട്ടിച്ചു. തൊണ്ടയിൽ നിന്ന് ശബ്ദം പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. എൻറെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാൾ കൈമാറ്റിയത്. എൻറെ ജീവിതത്തിലെ അവസാന രാത്രിയാണ് എന്ന് ഞാൻ കരുതി. അവിടെനിന്ന് എഴുന്നേറ്റ് ഞാൻ അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുറത്തുപോയി ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനോട് പരാതിപ്പെടാൻ ശ്രമിച്ചു എങ്കിലും അയാൾ നിസ്സഹായനായിരുന്നു. അതോടെ ഞാൻ ബാത്റൂമിൽ കയറി വാതിൽ അടച്ച് രാവിലെ വരെ അവിടെയിരുന്നു. ഞാൻ ഈ മുഖം വെച്ച് ഇനി എങ്ങനെ അഭിനയിക്കുമെന്ന് കാണാം എന്ന് പറഞ്ഞാണ് അയാൾ മർദ്ദിച്ചത്.
ഞാൻ കണ്ണാടിയിൽ നോക്കി പൊട്ടി കരയുമ്പോൾ നിൻറെ നാടകം കൊള്ളാം എന്ന് പറഞ്ഞയാൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കും. എന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം അയാൾ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാൻ പോകും. ഞാൻ ശരിക്കും തകർന്നു പോയിരുന്നു. ക്രൂരതയ്ക്ക് ഒരു മുഖം ഉണ്ടെങ്കിൽ അത് അയാളുടെ മുഖം ആയിരിക്കും. ഇതെല്ലാം ചെയ്ത ശേഷവും അയാളുടെ പ്രശ്നം ഞാൻ വീട്ടുകാരോട് പോലീസിനോട് പരാതിപ്പെടുമോ എന്നതും മാത്രമായിരുന്നു. ശാരീരികമായി മാനസികമായും എൻറെ അവസ്ഥ പഴയ പടിയാക്കാൻ ഞാൻ കുറെ നാൾ എടുത്തു. പക്ഷേ ഇത്തവണ ഇതെങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് എൻ്റെ കുടുംബത്തിന് യാതൊരു പിടിയുമില്ല. ഈ ലോകം ഇരുൾമൂടിയതാണെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. സുഹൃത്തുക്കൾ എന്ന് ഞാൻ വിശ്വസിച്ചിരുന്ന ചില്ലരും ചതിച്ചു. പണമാണ് മനുഷ്യത്വത്തെക്കാൾ വലുതെന്ന് എന്നെ പഠിപ്പിച്ചു. ഇങ്ങനെ തുടങ്ങുന്ന ഒരു കുറിപ്പ് തന്നെയാണ് കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.