മലയാളികൾക്ക് പ്രിയങ്കരിയായി ഗായികയാണ് കെ എസ് ചിത്ര. 4 പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് തുടരുന്ന കെ എസ് ചിത്രയുടെ സ്വരമാധുര്യത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. 16 തവണ കേരള ചലച്ചിത്ര അക്കാദമി അവാർഡ് കെ എസ് ചിത്ര നേടി. ആറ് ദേശീയ പുരസ്കാരങ്ങളും, ചിത്രയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളിലായി 25000ലേറേ പിന്നണി ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. ചിത്രയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്. ബാലചന്ദ്രന്റെ വാക്കുകൾ ഓർത്തെടുക്കുകയാണ് മുകേഷ്. വാക്കിംഗ് എൻസൈക്ലോപീഡിയ ആയിരുന്നു ബാലചന്ദ്രൻ സാർ. തമിഴ് ഹിന്ദി ലോക സിനിമയെ കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദ്യം ചോദിക്കും. ഒരു ദിവസം ഞാൻ ചോദിച്ചു കെ എസ് ചിത്രയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന്.
ഗംഭീരമായ കായികയാണ് പക്ഷേ 97% ശരിയാവു എന്ന് പറഞ്ഞു. മൂന്ന് ശതമാനം ശരിയാവില്ലെന്നും പറഞ്ഞു. മൂന്നു ശതമാനം എന്തുകൊണ്ട് ശരിയാവില്ല എന്ന് ഞാൻ ചോദിച്ചു. ചിത്ര തലകുത്തി നിന്നാൽ ശരിയാകില്ലെന്ന് ആ മൂന്ന് ശതമാനം ശരിയാക്കി കൂടെ എന്ന് ഞാൻ ചോദിച്ചു. ആ മൂന്ന് ശതമാനം ശരിയാവണമെങ്കിൽ ചിത്ര തമിഴ്നാട്ടിൽ ജനിക്കണം. തമിഴ് ചെറിയ പ്രായം മുതൽ പറഞ്ഞു വളരണം. വേറെ ഏതു ഭാഷക്കാർ പാടിയാലും ഞങ്ങൾക്ക് ആ മൂന്നു ശതമാനത്തിന്റെ കുറവ് വരുമെന്ന്. അടുത്ത ജന്മത്തിൽ ചിത്രം തമിഴത്തിയായി ജനിക്കണമെന്നാണ് എൻറെ ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു. ഈ കഥ പൊതുവേദിയിൽ പറഞ്ഞപ്പോൾ മൂന്നു ശതമാനം ശരിയാവില്ലെന്ന് പറഞ്ഞതിൽ ചിത്ര ശരിക്കും ഞെട്ടിപ്പോയെന്നും ബാലചന്ദ്രൻ അതിന് പറഞ്ഞ വിശദീകരണം കൂടി കേട്ടപ്പോഴാണ് ചിത്രയ്ക്ക് സമാധാനമായത് എന്നും മുകേഷ് ഓർത്തു.
മലയാള സിനിമയിലെ താരങ്ങളെ കുറിച്ചുള്ള അനുഭവ കഥകൾ പറയുന്നതിൽ മിടുക്കനാണ് മുകേഷ്. മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ ഇത്തരത്തിലുള്ള നിരവധി കഥകൾ മുകേഷ് പങ്കു വയ്ക്കാറുണ്ട്. നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള മുകേഷ് ഇവരെ കുറിച്ചുള്ള കഥകൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധിപേരെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ മുകേഷിലൂടെ പ്രേക്ഷകർ അറിഞ്ഞു. സിനിമകളിൽ ഇപ്പോൾ തിരക്കുപിടിച്ച് മുകേഷ് അഭിനയിക്കുന്നില്ല. നായകനായും, സഹനടനായും, വില്ലനായും എല്ലാം ബിഗ് സ്ക്രീനിൽ തിളങ്ങിയ നടനാണ് മുകേഷ്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ നിരവധി സിനിമകളിൽ മുകേഷിന് ശ്രദ്ധേയ വേഷം ലഭിച്ചു. ഗോഡ് ഫാദർ ആണ് അതിൽ എടുത്തു പറയേണ്ടത്.
മുകേഷ് പിന്നീട് നായകനിരയിലേക്ക് ഉയരും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മറിച്ചാണ് സംഭവിച്ചത്. സഹനടനായി നിരവധി സിനിമകളിൽ മുകേഷ് അഭിനയിച്ചു. കരിയറിൽ എന്തുകൊണ്ട് ഒരു സൂപ്പർസ്റ്റാറായി മാറിയില്ലെന്നതിനെക്കുറിച്ച് മുകേഷ് തന്നെ നേരത്തെ സംസാരിച്ചിരുന്നു. സിദ്ദിഖ് ലാൽ സിനിമകളുടെ വിജയം മറ്റ് ഫിലിം മേക്കേഴ്സിനെ ബാധിച്ചിരുന്നു. അവരുടെ സിനിമകളുടെ റിലീസ് സിദ്ദീഖ് ലാൽ സിനിമകൾ എത്തുമ്പോൾ മാറ്റിവെക്കേണ്ട സാഹചര്യം വരെ വന്നു. ഇവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയതിനാൽ പലർക്കും തന്നോട് അനിഷ്ടമായെന്നാണ് മുകേഷ് ഒരിക്കൽ തമാശ രൂപേണ പറഞ്ഞത്. ഓ മൈ ഡാർലിംഗ് ആണ് മുകേഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.