ഒറ്റ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിലെ മാണിക്യമലരായ എന്ന പാട്ട് പുറത്തിറങ്ങിയതിന് പിന്നിലെ ഒറ്റ രാത്രികൊണ്ടാണ് പ്രിയ താരമായി മാറുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം പ്രിയ ആഘോഷിക്കപ്പെട്ടു. എന്നാൽ അധികം വൈകാതെ തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. കണ്ണിറുക്കലിൽ നിന്നും ലഭിച്ച ഹൈപ്പിലൂടെ ഇതര ഭാഷകളിൽ നിന്നും മികച്ച അവസരങ്ങൾ പ്രിയയെ തേടി എത്തിയിരുന്നു. എന്നാൽ മലയാളത്തിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കാതിരുന്നത് തിരിച്ചടിയായി. ഇപ്പോഴിതാ ഒരു ഇടവേളക്കുശേഷം തുടർച്ചയായി സിനിമകൾ ചെയ്ത് മലയാളത്തിൽ സജീവമാകുകയാണ് പ്രിയ വാര്യർ. കഴിഞ്ഞവർഷം പുറത്തിറങ്ങിയ രഞ്ജിത്ത് ശങ്കർ ചിത്രം ഫോർ ഇയേഴ്സിലൂടെ ആണ് പ്രിയയുടെ തിരിച്ചുവരവ്.
ചിത്രത്തിലെ പ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ വികെ പ്രകാശ് ചിത്രമായ ലൈവിലൂടെ വീണ്ടും മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് താരം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ ആദ്യ സിനിമയ്ക്ക് ശേഷം തനിക്കുണ്ടായ ആശങ്കകളെ കുറിച്ചും അതിനെ മറികടന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയ. അഡാർ ലവ് കഴിഞ്ഞിട്ട് തൊട്ടു പിന്നാലെ ചെയ്തത് വി കെ പി യോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണെന്ന് പ്രിയ പറയുന്നു. ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരെ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് ക്യാമ്പയിനും മാത്രമായിരുന്നു. എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെ സെൽഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്.
കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. സിനിമ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാൻ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാർ ലവ് ലഭിച്ച പ്രതികരണത്തിന് ശേഷം എന്ന് പ്രിയ പറയുന്നു. ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ ആലോചിച്ചിരുന്നു. അപ്പോഴാണ് വിഷ്ണുപ്രിയമായി സാർ വരുന്നത്. അന്ന് ആ ഓഫർ കണ്ടു ഞാൻ അതിശയിച്ചു പോയി. അദ്ദേഹത്തെ പോലെ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു സംവിധായകൻ എന്ത് കണ്ടിട്ടാണ് എന്നെ എടുത്തു എന്ന് ചോദ്യമായിരുന്നു മനസ്സിൽ. പക്ഷേ സാർ നമുക്ക് ചെയ്യാം എന്ന് പറഞ്ഞ് വിശ്വാസത്തിലാണ് ഷൂട്ടിനായി പോകുന്നത്.
എന്നാൽ ആദ്യ ദിവസത്തെ ഷൂട്ട് വരെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമെന്നുള്ള ടെൻഷൻ സാറിനും ഉള്ളതായി തോന്നി. പക്ഷേ ഫസ്റ്റ് ദിവസം ഷോട്ട് കഴിഞ്ഞിട്ട് സാർ ഓടി വന്ന് എന്നോട് പറഞ്ഞത് ഇങ്ങനെ തന്നെ ചെയ്താൽ മതി അടിപൊളിയായി എന്നൊക്കെയാണ്. ഡൗട്ട് അടിച്ചിരിക്കുന്ന സമയമായിരുന്നു സാറിൻ്റെ എൻട്രി അതെനിക്ക് വലിയ ആത്മവിശ്വാസമാണ് തന്നത്. അന്ന് അദ്ദേഹം നൽകിയ ഫീഡ്ബാക്ക് എനിക്ക് വലുതായിരുന്നു. എനിക്ക് സിനിമ ചെയ്യാൻ പറ്റുമോ എന്ന സെൽഫ് ഡൗട്ട് മാറ്റിയത് ബി കെ പി സാർ ആണെന്നും പ്രിയ പറഞ്ഞു. അക്കാലത്തുണ്ടായ സൈബർ ആക്രമങ്ങളെ മാനേജ് ചെയ്യാൻ ഒന്നും ഞാൻ ശ്രമിച്ചിട്ടില്ല എന്നാണ് പ്രിയ പറയുന്നത്. തുടക്കത്തിൽ ലഭിച്ച ഹൈപ്പിനെയും ആക്ടീവായി ഉപയോഗിച്ചിട്ടില്ല.
അതിനെക്കുറിച്ച് ഒന്നും ആലോചിച്ചില്ലായിരുന്നു സിനിമ മേഖലയുമായി ഒരു ബന്ധമില്ലാത്ത വ്യക്തിയായിരുന്നു ഞാൻ. ഒരു ഗൈഡൻസ് എനിക്ക് കിട്ടിയിരുന്നില്ല അന്ന് തനിക്കെല്ലാം പുതിയതായിരുന്നു എന്ന് പ്രിയ പറയുന്നു. എനിക്കെതിരെ ഹേറ്റ് ക്യാമ്പയിനും ട്രോൾസും വന്നിരുന്ന സമയത്ത് വിഷമിച്ചിരുന്നു. അന്ന് 18 വയസ്സായിരുന്നു പ്രായം. ഇതൊക്കെ ജോലിയുടെ ഭാഗമാണല്ലോ അത് കഴിഞ്ഞു പോകുമെന്ന് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ പാരൻസും സുഹൃത്തുക്കളും വലിയ പിന്തുണയാണ് നൽകിയത് എന്നും പ്രിയ വാര്യർ പറഞ്ഞു. ഇന്ന് മോശം പറയുന്നവർ നാളെ നല്ലത് പറയുമെന്ന് വിശ്വാസമുണ്ടായിരുന്നു അതിനായുള്ള കാത്തിരിപ്പിലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം നാളെയാണ് വി.കെ.പിയുടെ ലൈവ് തിയേറ്ററുകൾ എത്തുന്നത്.