സിനിമയിൽ പിടിച്ചുനിൽക്കാൻ വേരുകളോ ഗോഡ് ഫാദർ മാരും ഇല്ലാതെ കടന്നുവന്ന താരമാണ് രജീഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടിയാണ് രജീഷ വിജയൻ. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാൻ രജിഷയ്ക്ക് സാധിച്ചിട്ടുണ്ട്. ശക്തമായ നായിക കഥാപാത്രങ്ങൾ ആയിരുന്നു രജിഷയെ താരം ആക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം മുതൽ ഇപ്പോഴിതാ റിലീസിന് ഒരുങ്ങി നിൽക്കുന്ന മധുര മനോഹര മോഹം വരെ ചെയ്തതെല്ലാം വ്യത്യസ്തമായ വേഷങ്ങൾ. സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും മറ്റു മനസ്സുതുറക്കുകയാണ് രജീഷ.
ഒരു അഭിമുഖത്തിലാണ് രജീഷ മനസ്സ് തുറക്കുന്നത്. കഥ കേട്ട് സിനിമ ചെയ്യാമെന്ന് തീരുമാനം ചൂതാട്ടം പോലെയാണ്. ഒത്താൽ ഒത്തു എന്നാണ് രജീഷ പറയുന്നത്. സിനിമയുടെ ജനപ്രീതി പ്രവചിക്കാൻ കഴിയില്ല. കഥ നന്നായാൽ മാത്രം സിനിമ നന്നാകണമെന്നില്ല എന്നാണ് രജീഷ അഭിപ്രായപ്പെടുന്നത്. തിരക്കഥ, സംരക്ഷണം, പശ്ചാത്തല സംഗീതം, സഹതാരങ്ങൾ, റിലീസിംഗ് സമയത്തെ കാലാവസ്ഥ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നന്നായി വരുമ്പോൾ മാത്രമേ സിനിമയും കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്നാണ് രജീഷ പറയുന്നത്. സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാൽ പണിയെടുക്കാതെ വീട്ടിൽ ഇരിക്കാൻ തോന്നും.
അത്രയും റിസ്ക് ആണെന്നും താരം പറയുന്നു. കഥ കേൾക്കുമ്പോൾ പുതുമയും കഥാപാത്രങ്ങൾ വ്യത്യസ്തതകൾ മാത്രമേ ഞാനിപ്പോൾ നോക്കാറുള്ളൂ എന്നും ബാക്കിയെല്ലാം ഭാഗ്യം പോലെ കടന്നുവരുന്ന ഘടകങ്ങൾ ആണെന്ന് രജിഷ പറയുന്നു. സിനിമ സെറ്റിൽ താൻ പാലിക്കുന്ന ഡിസിപ്ലിനെ കുറിച്ചും രജീഷ സംസാരിക്കുന്നുണ്ട്. പഠനകാലത്ത് രാത്രി എത്ര വേണമെങ്കിലും ഞാൻ പഠിക്കാൻ ഇരിക്കും പക്ഷേ രാവിലെ എഴുന്നേൽക്കുന്ന കാര്യത്തിൽ മടിച്ചി ആയിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയാൽ രാവിലെ നാലുമണിക്ക് എഴുന്നേറ്റ് റെഡിയാകും. ചെയ്യുന്ന കാര്യത്തിലുള്ള ഇഷ്ടമാകാം കാരണമെന്നാണ് രജീഷ പറയുന്നത്. നമ്മൾ കാരണം ആരും കാത്തിരുന്നു മുഷിയരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും രജിഷ പറയുന്നു.
അതുപോലെ വർക്ക് ഔട്ട് ഉൾപ്പെടെ കഥാപാത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും മടികാണിക്കാറില്ലെന്ന് പണിയൊന്നുമില്ലാതെ വെറുതെയിരിക്കുമ്പോൾ ആണ് മടി എന്ന് ആണ് രജീഷ പറയുന്നത്. വൈകിയെത്തുന്ന മറ്റു താരങ്ങളെ കാണുമ്പോൾ ദേഷ്യം തോന്നാറുണ്ടോ എന്ന് ചോദ്യത്തിന് രജിഷ മറുപടി നൽകുന്നുണ്ട്. സിനിമ ഒരുകൂട്ടം കലാകാരന്മാരുടെ പ്രയത്നത്തിന്റെ സൃഷ്ടിയാണ്. സെറ്റിൽ ഏതെങ്കിലും ഡിപ്പാർട്ട്മെൻറ് ഏതെങ്കിലും പ്രശ്നം വന്നാൽ ചിത്രീകരണം വൈകും. നിർമാതാവിന് വലിയ നഷ്ടം ഉണ്ടാകുമെന്ന് രജീഷ ചൂണ്ടിക്കാട്ടുന്നു. അത് ഒഴിവാക്കാൻ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും രജീഷ പറയുന്നു. അതെസമയം അറിഞ്ഞുകൊണ്ട് ഇത്തരം നഷ്ടം ഉണ്ടാക്കുന്ന പ്രവണത താൻ വർക്ക് ചെയ്യുന്ന സിനിമാ സെറ്റിൽ കണ്ടിട്ടില്ലെന്നും രജീഷ പറയുന്നു.
സിനിമയിലെ വേദനത്തിലെ വ്യത്യാസത്തെ കുറിച്ചുള്ള ചർച്ചകളോടുള്ള തൻറെ അഭിപ്രായവും താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ വേതനം സീനിയോറിറ്റിയോ ആൺ പെൺ വ്യത്യാസമോ അടിസ്ഥാനമാക്കിയല്ല നൽകുന്നതെന്ന് രജിഷ പറയുന്നു. സാധാരണ ഓഫീസ് സിസ്റ്റത്തിലെ വേദന വ്യവസ്ഥയുടെ താരതമ്യം ചെയ്യാനും പാടില്ലെന്നും താരം പറയുന്നു. മുൻപ് അഭിനയിച്ച സിനിമയുടെ വിജയം സാറ്റലൈറ്റ് റേറ്റ് ഓ ടി റേറ്റ് എന്നീ കാര്യങ്ങളാണ് പ്രതിഫലം തീരുമാനിക്കുന്നത്. പുതിയ നായകനൊപ്പം അഭിനയിക്കുമ്പോൾ അവരെക്കാൾ ഉയർന്ന വേതനം കിട്ടിയിട്ടുണ്ട്. ഫഹദ് ഇക്കയുടെയും ആസിഫ് ഇക്കയുടെയും കൂടെ അഭിനയിക്കുമ്പോൾ അങ്ങനെ ആയിരുന്നില്ല. സിനിമ ബിസിനസ് കൂടിയാണെന്നും രജീഷ അഭിപ്രായപ്പെടുകയാണ്.