നടനും മുൻ എംപിയുമായ ഇന്നസെൻറ് അതീവഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ വെറ്റിലേറ്ററിൽ ആണ് ഇപ്പോൾ നടൻ കഴിയുന്നത്. രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെൻറ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യനില വീണ്ടും ഗുരുതരമായി എന്നാണ് റിപ്പോർട്ടുകൾ. ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ ആയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കുവാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. മരുന്നുകളോട് നടൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ലേക്ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും നടന്റെ സ്ഥിതി വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം ആർസിസി യിലെയും വിദഗ്ധ ഡോക്ടർമാരാണ് ഇന്നസെൻറ് മെഡിക്കൽ ബോർഡിൽ ഉള്ളത്. ന്യൂമോണിയ ബാധിച്ച ഇന്നസെൻറ് ആരോഗ്യം ആദ്യം അതീവ വഷളായിരുന്നു.
മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയും ഉണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു എന്നാൽ ശ്വാസകോശത്തിനുള്ള പ്രശ്നങ്ങൾ ഇന്നസെൻറ് പിന്നെയും പ്രശ്നമായി മാറി. ന്യൂമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായി. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. മൂന്ന് തവണ നടന് കോവിഡ് ബാധിച്ചിരുന്നു. ഇതു കാരണം ഇന്നസെൻ്റിൻ്റെ രോഗപ്രതിരോധശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യൂമോണിയ കലശൽ ആകുവാൻ കാരണമെന്നാണ് വിലയിരുത്തൽ.