അനുഭവങ്ങളിലെ നർമ്മം കഥാപാത്രങ്ങളിലേക്കും പറഞ്ഞ് ഫലിപ്പിക്കുന്ന കഥകളിലും സൂക്ഷ്മ കൂട്ടിച്ചേർക്കുന്ന കലാകാരനായിരുന്നു ഇന്നസെൻറ്. അതുകൊണ്ടുതന്നെ നർമ്മത്തിൽ ഇന്നസെൻറ് പറയുന്ന കഥകളിലൊക്കെ തന്നെ ഭാര്യ ആലീസ് ഇടം പിടിച്ചിരുന്നു. ജീവിതയാത്രയിൽ താങ്ങും തണലുമായി ആലീസ് ഇന്നസെൻറ് ഒപ്പം ചേർന്നിട്ട് 46 വർഷങ്ങളായി. അദ്ദേഹത്തിൻറെ സന്തോഷത്തിലും സങ്കടത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ആലീസ് ഒപ്പം ഉണ്ടായിരുന്നു. ക്യാൻസർ ബാധിച്ച് ജീവിതത്തോട് പോരാടിയ ദിനങ്ങളിലും ശക്തിദുർഗമായി ആലിസ് ചാരെയുണ്ടായിരുന്നു. രോഗാവസ്ഥയിലും അവർ പരസ്പരം തണലായി മാറി.
പല അഭിമുഖങ്ങളിലും ആലീസിനെ കുറിച്ച് പറയാൻ ഇന്നച്ചന് 100 നാവ് ആയിരുന്നു. കാരണം അത്രമേൽ തന്നെ സഹധർമ്മിണിയെ അദ്ദേഹം സ്നേഹിച്ചിരുന്നു. പഠിക്കുന്ന കാലത്ത് പിന്നീട് പ്രണയം ഉണ്ടായിരുന്നില്ല. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാല് പെൺകുട്ടികളെ കണ്ടതിനുശേഷം ആണ് ഇരിങ്ങാലക്കുടക്ക് അടുത്ത് തന്നെ നെല്ലായിലെ വീട്ടിലെത്തി ആലീസിനെ കാണുന്നത്. സിനിമയിൽ അഭിനയിക്കുന്ന കാര്യം ഒന്ന് പറഞ്ഞിരുന്നില്ല. തീപ്പെട്ടി കമ്പനി ഉണ്ടായിരുന്നതിനാൽ ബിസിനസ് എന്നാണ് ആലീസിന്റെ വീട്ടുകാരോട് പറഞ്ഞത്. ഇന്നസെൻറ് അമ്മയും കൂടിയാണ് ആലീസിന്റെ വീട്ടിൽ പെണ്ണുകാണാൻ എത്തുന്നത്. ആദ്യ കാഴ്ചയിൽ തന്നെ പരസ്പരം ഇഷ്ടപ്പെട്ടു. കല്യാണം ആലോചിച്ച് ചെന്ന ദിവസം തന്നെ ആലീസിന്റെ അമ്മാമ്മയെ ഇന്നസെൻറ് വശത്താക്കിയിരുന്നു.
അമ്മമ്മയെ ചേർത്തുപിടിച്ചു നടന്നു. അതോടെ ആലീസിന് ഇന്നസെൻറ് മതിയെന്ന് അമ്മമ്മയും പറഞ്ഞു. പിന്നെ കുടുംബക്കാർ ഇരുവരുടെയും വിവാഹം നടത്തി. വിവാഹശേഷം ആദ്യമായി ആലീസിന് സമ്മാനമായി കൊടുക്കുന്നത് 6 രൂപയുടെ റോയൽ ജാസ്മിൻ സെറ്റായിരുന്നതായി ഇന്നസെൻറ് പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ച് നിരവധി യാത്ര ചെയ്യുന്നവരായിരുന്നു. എന്നാൽ മുമ്പൊക്കെ സിനിമ ഷൂട്ടിംഗ് പോകുമ്പോൾ ആലീസ് ഇന്നസെൻറ് ഒപ്പം പോകാറില്ലായിരുന്നു. അതിന് കാരണം ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ ആലീസ് ഒറ്റക്കിരിക്കേണ്ടി വരുന്നു എന്നതാണ്. എന്നാൽ അമേരിക്ക ജർമ്മനി സിംഗപ്പൂർ തുടങ്ങിയ വിദേശയാത്രകൾ ഒക്കെ തന്നെ ഇന്നസെൻറ് ആലീസ് ഒന്നിച്ചായിരുന്നു. രോഗം വന്നതിനു ശേഷം ഏതു യാത്രയിലും ആലീസ് ഒപ്പമുണ്ടാകാറുണ്ട്.
മരുന്ന് എടുത്തു കൊടുക്കാനും താങ്ങായും ഒക്കെ ആലിസ് ഒപ്പമുണ്ടായിരുന്നു. പിന്നീട് സിനിമ ഷൂട്ടിംഗ് സത്യൻ അന്തിക്കാടിന്റെ ലൊക്കേഷനിലൊക്കെ ചെല്ലുമ്പോൾ തന്നെ കാണുമ്പോൾ അവർ ചിരിക്കാറുണ്ടെന്ന് ആലീസ് പറഞ്ഞിട്ടുണ്ട്. കാരണം അന്വേഷിക്കുമ്പോഴാണ് വീട്ടിലെ പല കാര്യങ്ങളും ഇന്നസെൻറ് ഷൂട്ടിംഗ് സൈറ്റിൽ വന്ന് പറയാറുണ്ട്. ആ തമാശ കഥകൾ ഒക്കെ ഓർക്കുമ്പോൾ ആണ് എല്ലാവരും ചിരിക്കുന്നത് എന്ന് ആലീസ് പറയുന്നു. പിന്നീട് ആലീസിനും രോഗം സ്ഥിരീകരിച്ചതോടെ ചികിത്സക്കും മറ്റും ഇന്നസെൻറ് ആലീസും ഒന്നിച്ചായി യാത്ര.
അവർ പരസ്പരം താങ്ങായും തണലായും മാറുകയായിരുന്നു. വിവാഹശേഷം പ്രണയിച്ചവരായിരുന്നു ഇന്നസെൻറ് ആലീസും. എങ്കിലും അറേഞ്ച് മാര്യേജിനേക്കാൾ നല്ലത് ലൗമാരേജ് ആണെന്നാണ് ആലീസിന്റെ പക്ഷം. അതിന് കാരണം പരസ്പരം മനസ്സിലാക്കി അവർക്ക് ജീവിക്കാൻ സാധിക്കുന്നതാണ് ആലീസ് പറഞ്ഞിട്ടുണ്ട്. നാലര പതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന ഇന്നസെൻറ് മറഞ്ഞിരിക്കുന്നു. ഇനി ആലീസിനൊപ്പം ഉണ്ടാകുന്നത് ഇന്നസെൻറ് പകർന്നു നൽകിയ അളവില്ലാത്ത സ്നേഹങ്ങളും, വെളുത്തിരയിൽ നിറഞ്ഞാടിയ കഥാപാത്രങ്ങളുമാണ്.