മലയാള സിനിമയിലെ മഹാനായ നടനായാണ് മമ്മൂട്ടിയെ ആരാധകർ കാണുന്നത്. 72 ലും ചെറുപ്പക്കാരൻ പ്രസരിപ്പോടെ നിലനിൽക്കുന്ന മമ്മൂട്ടി എല്ലാവർക്കും പ്രചോദനമാണ്. ഈ പ്രായത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മമ്മൂട്ടി നൽകുന്ന ശ്രദ്ധ എടുത്തു പറയേണ്ടതാണ്. ഡയറ്റിങ്ങിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തിയാണ് മമ്മൂട്ടി. സിനിമാരംഗത്ത് മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യം ഇപ്പോഴുമുണ്ട്. ഇന്ന് പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളിൽ വലിയ വ്യത്യസ്തതകൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. വ്യത്യസ്തമായ സിനിമകളാണ് മമ്മൂട്ടി എന്ന് തെരഞ്ഞെടുക്കുന്നതിൽ ഭൂരിഭാഗവും. രോഷാക്ക്, പുഴു, നൻ പകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. കാതൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ.
മമ്മൂട്ടിയുടെ അനിയനാണ് ഇബ്രാഹിംകുട്ടി. ചില സിനിമകളിലും സീരിയലുകളിലും ഇദ്ദേഹവും അഭിനയിച്ചിട്ടുണ്ട്. സഹോദരനെ പോലെ സിനിമകളിലേക്ക് പൂർണശ്രദ്ധ ഇദ്ദേഹം കൊടുത്തില്ല. ഒരു അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇച്ചാക്ക എന്നാണ് മമ്മൂട്ടിയെ ഇദ്ദേഹം വിളിക്കുന്നത്. മമ്മൂട്ടിയുടെ ഇത് ഒരു ഓർത്തഡോക്സ് കുടുംബം ആയിരുന്നു. മതപരമായ കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചിരുന്നു. പക്ഷേ സിനിമ കാണുന്നതിനോ ഉത്സവം കാണുന്നതിനോ എതിർപ്പുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ ആർഭാടത്തിൽ മയങ്ങിയിട്ടില്ല. ഉത്തരവാദിത്വം എപ്പോഴും എല്ലാ ജേഷ്ഠന്മാർക്കുമായിരിക്കും. നമ്മൾ എന്തെങ്കിലും കുഴപ്പം കാണിച്ചാലും അതിനൊക്കെ ഉത്തരം പറയേണ്ടത് വീട്ടിലെ മൂത്ത ആളായിരിക്കും എന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. വാപ്പയുടെ അനിയനാണ് ഇച്ചാക്കയ്ക്ക് വായനാശീലം പകർന്നു നൽകുന്നത്.
എബ്രഹാം ലിങ്കൺ ജീവചരിത്രമാണ് ആദ്യം വായിക്കാൻ നൽകുന്നത്. പിന്നെ പുള്ളി ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കൊണ്ടുവരുമായിരുന്നു. അത് താനും വായിച്ചു തുടങ്ങിയതായി ഇബ്രഹാം കുട്ടി ഓർത്തു. ഞങ്ങൾ സഹോദരങ്ങൾ തമ്മിലുള്ളിൽ വല്ലാത്ത സ്നേഹം ഉണ്ട്. ഞങ്ങൾ മൂന്നു പേരും കൂടി ഒരു സൈക്കിളിൽ ഉത്സവം കാണാൻ പോയിട്ടുണ്ട്. ഒരുമിച്ചായിരുന്നു എല്ലാ കാര്യങ്ങളും. മമ്മൂട്ടി പറഞ്ഞ മറക്കാനാവാത്ത വാക്കുകളെ കുറിച്ചും ഇദ്ദേഹം സംസാരിച്ചു. വാപ്പ മരിച്ച സമയത്താണ് ഏറ്റവും കൂടുതൽ ഫീൽ ചെയ്തത്. വാപ്പ വളരെ ഫ്രണ്ട്ലി ആയിരുന്നു. രാത്രി സെക്കൻഡ് ഷോ കണ്ട് തിരിച്ചു വരുന്ന സമയത്ത് വാതിൽ തുറന്നു തരുന്നത് ബാപ്പയാണ്. പെട്ടെന്ന് മരിച്ചപ്പോൾ വല്ലാത്ത ഷോക്ക് ആയി. ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു ബാപ്പ മരിച്ചു ഇനിമുതൽ നമ്മളാണ് ബാപ്പമാർ. മക്കൾ എന്ന സ്ഥാനം പോയെന്ന് അത് എപ്പോഴും മനസ്സിലുണ്ട്. അന്ന് മാത്രമാണ് മൂപ്പരെ കരഞ്ഞു കണ്ടത്. വാപ്പ മരിച്ച സമയത്ത് പൊട്ടിക്കരഞ്ഞു.
മമ്മൂട്ടി ദേഷ്യക്കാരൻ അല്ല പക്ഷേ പറയാനുള്ളത് അപ്പോൾ പറയുന്ന വ്യക്തിയാണെന്നും ഇബ്രാഹിംകുട്ടി അഭിപ്രായപ്പെട്ടു. പുള്ളി പണ്ട് മുതലേ അങ്ങനെയാണ് പുള്ളി എല്ലാ കാര്യത്തിലും പെർഫെക്ട് ആണ്. സ്നേഹിക്കാൻ തോന്നുമ്പോൾ സ്നേഹിക്കാനും അടിക്കാൻ തോന്നുമ്പോൾ അടിക്കാനും പുള്ളിക്ക് ഒരു മടിയുമില്ല. ഇപ്പോഴും ഞാൻ എന്തെങ്കിലും പറഞ്ഞാൽ പുള്ളിക്ക് അടിക്കണമെന്ന് തോന്നിയാൽ പുള്ളി അടിക്കും. അടികൊണ്ട് നമ്മൾ മിണ്ടാതിരിക്കും. എന്തിനാണെന്ന് ചോദിക്കുക പോലും ഇല്ല എന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. നന്നായി വസ്ത്രം ധരിക്കുക എന്നത് പുള്ളി മുമ്പേ ശ്രദ്ധാലുമാണ്. ആളുകളുടെ മുന്നിൽ പോകുമ്പോൾ നല്ല രീതിയിൽ പോകണമെന്നുണ്ട്. ചില ഷർട്ട് ഒക്കെ പാരീസിൽ ഇറങ്ങുമ്പോഴേക്കും തമാശയോടെ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ തൻറെ വിശേഷങ്ങൾ ഇബ്രാഹിംകുട്ടി പങ്കുവെക്കാറുണ്ട്.