വിപിൻദാസിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് ദർശ രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയ ഹേ ഡിസംബർ 22ന് ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. സാമൂഹ്യപ്രസക്തിയുള്ള വിഷയം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച ചിത്രം വൻവിജയമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്.ചിരിയിലൂടെയും ചിന്തയിലൂടെയും മലയാളിയെ ഈ വർഷം പിടിച്ചെരുത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.
ചിയേഴ്സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ,ഗണേഷ് മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരു വിവാഹവും തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്.ആനന്ദ് മന്മഥൻ, കുടശ്ശനാട് കനകം,അജു വർഗീസ്,അസീസ് നെടുമങ്ങാട്,നോബി മാർക്കോസ്,സുധീർ പറവൂർ, മഞ്ജു പിള്ള തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
വളരെ പതുക്കെ കഥ പുരോഗമിക്കുകയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് വിപിൻദാസ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഒരു സാധാരണ മധ്യവർഗ്ഗ മലയാളി പെൺകുട്ടി നേരിടേണ്ടി വരാവുന്ന സാഹചര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.പലതരത്തിലുള്ള സാഹചര്യങ്ങളിലും ചെറുപ്പം മുതൽ വീട്ടിൽ അടിച്ചമർത്തി വളർത്തപ്പെട്ട ജയ വിവാഹ ശേഷവും ഭർത്താവിൽ നിന്ന് അത്തരത്തിൽ തന്നെയുള്ള പെരുമാറ്റങ്ങളാണ് നേരിടേണ്ടി വരുന്നത്.രാജേഷിനെ ബേസിലും ജയയെ ദർശനേയും അതിഗംഭീരമായാണ് സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.
ബബ്ലു അജു ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോൺകുട്ടിയാണ്.വിവാഹിതരായ നവദമ്പതികൾ തമ്മിലുള്ള ആന്തരിക കലഹങ്ങളും വിവാഹത്തിൽ ഒരു സ്ത്രീ നേരിടുന്ന പ്രയാസങ്ങളും ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ചിത്രം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നേടിയത്.നിരവധി പ്രേക്ഷകരാണ് ചിത്രത്തിൻറെ ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുന്നത്.സംവിധായകൻ വിപിൻദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് സിനിമയുടെ രചന കൈകാര്യം ചെയ്തിരിക്കുന്നത്.