തെന്നിന്ത്യൻ സിനിമാലോകത്തെ പ്രേക്ഷകരുടെ പ്രിയ നായകനാണ് ജയം രവി.നിരവധി ചിത്രങ്ങളിലൂടെ വർഷങ്ങളായി അദ്ദേഹം തമിഴ് സിനിമ ലോകത്തുണ്ട്.മലയാളികൾക്കിടയിലും നടന് ധാരാളം ആരാധകരുണ്ട്.മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പൊന്നിയിൽ സെൽവനാണ് ജയം രവിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ജയറാമിനൊപ്പം മകരവിളക്ക് ദർശിക്കാൻ ശബരിമലയിൽ എത്തിയിരിക്കുകയാണ് ജയം രവി.
ആറാം തവണ ശബരിമലയിൽ എത്തുന്ന ജയംരവി നാലാം തവണയാണ് മകരവിളക്കിന് സാക്ഷിയാകുന്നത്.സമാധാനവും മുന്നോട്ടുപോകാനുള്ള ശക്തിയും ലഭിക്കുന്നതിനാണ് ഓരോ ഭക്തനും ശബരിമലയിൽ എത്തുന്നത്.താനും അതേ ലക്ഷ്യത്തോടെയാണ് ഇവിടെ എത്തിയിരിക്കുന്നത്.വരും വർഷങ്ങളിലും ശബരിമലയിലേക്ക് വന്ന് ഈ ആത്മീയ ജ്ഞാനം വീണ്ടും നേടാൻ ആഗ്രഹിക്കുന്നു.ശബരിമലയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ദേവസ്വം ബോർഡ് മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സ്വാമി അയ്യപ്പന് റോഡ് വഴിയാണ് താന്‍ വന്നത്. അതാണ് ആചാരം,അത് പിന്തുടരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതാണ്.ശേഷിയുള്ള കാലത്തോളം വെറും കാലില്‍ തന്നെ നടന്ന് എത്തണം എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലാണ് മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചത്.അതേസമയം ജയംരവി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ പൊന്നിയിൻ സെൽവൻ ഇതിനോടകം തന്നെ തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു.കേരളത്തിലും വൻ വിജയമായിരുന്നു ചിത്രം നേടിയത്.
അതേസമയം പതിനായിരങ്ങളുടെ ശരണം വിളിയുടെ അകമ്പടിയോടെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.വൈകുന്നേരം ആറരയ്ക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം ആയിരുന്നു മകരജ്യോതി ദർശനം.ജ്യോതി ദർശനത്തിന് മണിക്കൂറുകൾ മുമ്പുതന്നെ സന്നിധാനവും പരിസരവും ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. നിരവധി കേന്ദ്രങ്ങളിൽ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു.ഇടുക്കിയിൽ പുല്ലുമേട്,പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകരജ്യോതി ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശിച്ചത്.