നിത്യഹരിത ഗായികയായ വാണി ജയറാം ഇനി ദീപ്തമായ ഓർമ്മയാണ്. രാജ്യത്തെ 19 ഭാഷകളായി പതിനായിരത്തിലധികം ഗാനങ്ങൾക്ക് ജീവൻ പകർന്ന സ്വരമാധുര്യം. 1975ൽ തമിഴ് ചിത്രമായ അപൂർവ രാഗത്തിലെ ഏഴുസ്വരങ്ങൾക്കുൾ എന്ന ഗാനത്തിനും, 1980 ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും, 91ലെ സ്വാതികിരണത്തിലെ ഗാനങ്ങൾക്കും ദേശീയ പുരസ്കാരം. ഒടുവിൽ ആ സ്വരമാധുര്യത്തിന് രാജ്യത്തിൻറെ ആദരവായി പത്മഭൂഷൺ. സംഗീതജ്ഞനായ അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയത്. തൻറെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രാസ് സ്റ്റേഷനിൽ വാണി പാടി തുടങ്ങി.
തമിഴ്, തെലുഗു, കന്നഡ, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണിജയറാം ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരി ആണ് വാണിയെ മലയാളത്തിന് സമ്മാനിച്ചത്. നൂറുകണക്കിന് മധുരഗാനങ്ങൾ വാണിയുടെ ശബ്ദം അനശ്വരമാക്കി. മലയാളികളുടെ പുതുതലമുറ പോലും സ്നേഹപൂർവ്വം മൂളി നടക്കുന്ന പാളങ്ങളിലെ ആന്ധ്ര പ്രണയത്തിൻറെ പിറവി വിസ്മയിപ്പിക്കുന്നതായിരുന്നു. ഏതോ ജന്മ കൽപ്പനയിൽ ഏതോ ജന്മ വീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈയൊരു നിമിഷം വീണ്ടും നമ്മൾ ഒന്നായി എന്ന ഗാനം മലയാളമനസ് കാല്പനികതയും ഗൃഹാതുരത്വം നിറയ്ക്കുന്ന ഭാവഗീതമാണ്.
തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈ വാണി എന്നായിരുന്നു മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിൻറെ പേര് കൂട്ടിച്ചേർത്ത് അത് വാണിജയറാം എന്നാക്കി മാറ്റി. അച്ഛൻ ഇൻഡോർ ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സ് ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുമ്പ് സ്വദേശിയും ഇൻഡോ ബെൽജിയം ചേംബർ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.
പ്രൊഫഷണൽ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ചയ്ക്ക് താങ്ങും തണലും വഴികാട്ടിയുമായത് സംഗീതസ്നേഹിയായ ഭർത്താവ് ആയിരുന്നു. 2018 പുലിമുരുകൻ എന്ന ചിത്രത്തിലെ മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ എന്ന പാട്ടിൽ മലയാളികൾ കേട്ടത് ഏതാണ്ട് അര നൂറ്റാണ്ട് മുൻപ് വാണി മലയാളത്തിൽ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ പിറന്നൊരു കല്യാണ സൗഗന്ധികമാണ് ഭൂമി എന്ന പാട്ടിലെ അതേ സ്വരം മാധുര്യം പോലെ തന്നെയായിരുന്നു. വടക്കുകിഴക്കൻ സംഗീതരംഗത്തെ ഒട്ടുമിക്ക പ്രമുഖർക്ക് ഒപ്പം വാണി പാടി.