നിരവധി പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ് ചക്കപ്പഴം. ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, സബീറ്റ ജോർജ്, ശ്രുതി രചനീകാന്ത്, റാഫി തുടങ്ങിയ ചക്കപ്പഴം താരങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങൾക്കും ഏറെ പരിചിതരാണ്. ചക്കപ്പഴം വീട്ടിലെ ഇളയ മകനായ സുമേഷ് അഥവാ സുമ എന്ന് വിളിക്കുന്ന റാഫി അത്യാവശ്യം മണ്ടത്തരവും കുശുമ്പും ഒക്കെയുള്ള താരമായിരുന്നു. ഇടയ്ക്ക് വെച്ച് ചക്കപ്പഴത്തിൽ നിന്ന് അശ്വതിയും അങ്ങനെ പലരും പിന്മാറിയിരുന്നു. ഇപ്പോൾ പഴയ ടീമിൽ ഉള്ളവരൊക്കെ തന്നെ ചക്കപ്പഴത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
പൈങ്കിളിയും ലളിതാമയും ഉത്തമനും ആശയും കണ്ണനും സുമയും ഒക്കെ വീണ്ടും തിരിച്ചെത്തി. ചക്കപ്പഴം പരമ്പര റാഫിക്ക് വലിയ വിജയങ്ങളാണ് സമ്മാനിച്ചത്. പരമ്പരയിലെ അഭിനയത്തിന് റാഫിയെ തേടി സംസ്ഥാന ടെലിവിഷൻ പുരസ്കാരം വരെ എത്തി. റാഫിയുടെ വിവാഹം ചക്കപ്പഴം ടീമും സോഷ്യൽ മീഡിയയും വളരെ ആഘോഷിച്ച ഒന്നായിരുന്നു. ഏറെനാൾ പ്രണയിച്ചാണ് റാഫിയും ഭാര്യയായ മാഹീനയും വിവാഹിതരായത്. ഇവരുടെ വിവാഹം ചക്കപ്പഴം ടീം ഒരു ഉത്സവം തന്നെ ആക്കിയിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം വൻ വൈറലായിരുന്നു.
തങ്ങളുടെ പ്രണയത്തെപ്പറ്റി തുറന്നു പറയുകയാണ് റാഫിയുടെ സ്വന്തം മഹിമോൾ ആയ ഭാര്യ മഹീന. പ്രണയം മുതൽ വിവാഹം വരെയുള്ള ചിത്രങ്ങളും മഹീന പങ്കുവെച്ചു. വീട്ടിൽ ഞങ്ങളുടെ പ്രണയം അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ വളരെ പേടിച്ചാണ് ഞങ്ങൾ കണ്ടിരുന്നത്. ആരെങ്കിലും കാണുമോ എന്നുള്ള ഭയം എന്നെ വല്ലാതെ അലട്ടിയിരുന്നു. പങ്കുവെച്ചിരുന്ന ചില ചിത്രങ്ങൾ ഞങ്ങൾ പ്രണയിച്ചിരുന്ന കാലത്ത് എടുത്തതാണ്. പിന്നീട് കണ്ടതെല്ലാം വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു. ആദ്യചിത്രം ഞാൻ ഒരുപാട് പേടിച്ചതും അതിലുപരി വളരെ സന്തോഷിച്ചതും ആയിരുന്നു.
ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലിന്റെ ചിത്രമായിരുന്നു അത്. അവസാനത്തേത് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ച ദിവസത്തിന്റേതുമാണ്. ഞങ്ങളുടെ വിവാഹ ഉറപ്പിച്ച ദിവസമായിരുന്നു സ്വപ്നം സാക്ഷാത്കരിച്ച ദിവസം. ഓരോ കുടിക്കാഴ്ചയിലും ഞങ്ങളുടെ ഇഷ്ടം കൂടിക്കൂടി വന്നു. ഇന്നത് ഞങ്ങളുടെ ജീവിതമായി മാറുകയും ചെയ്തു. കല്യാണദിവസം എടുത്ത ഫോട്ടോയാണ് ഏറ്റവും ഒടുവിൽ മഹീന പങ്കുവെച്ചിരിക്കുന്നത് അത് ഞങ്ങളുടെ സ്വപ്നദിവസമായിരുന്നു എന്നാണ് കുറിച്ചത്. ടിക് ടോക്കിലൂടെയാണ് റാഫി ശ്രദ്ധേയനായത്. അത് ചക്കപ്പഴത്തിലേക്കുള്ള അവസരം തുറന്നു. മഹീനയും സോഷ്യൽ മീഡിയയിലൂടെ ഹിറ്റായ താരമാണ്. മഹീനയാണ് പ്രണയം ആദ്യം തുറന്നു പറഞ്ഞതെന്ന് കല്യാണദിവസം മാധ്യമങ്ങളോട് പ്രതികരിക്കവെ റാഫി പറഞ്ഞിരുന്നു.