വർഷങ്ങളായി ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെ കിരീടം വയ്ക്കാത്ത രാജാവായി തുടരുന്ന സുപ്പർ താരമാണ് ഷാരൂഖ് ഖാൻ.ആഗോള സിനിമ ഇൻഡസ്ട്രിക്ക് മുന്നിൽ ഇന്ത്യൻ സിനിമ ലോകത്തിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ആണ് ഷാരൂഖ് ഖാൻ.ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ പഠാനെതിരെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഇതിനോടകം ഉയർന്നിരുന്നു.ഇപ്പോഴിതാ അസം മുഖ്യമന്ത്രി ഹിമാന്ദ ബിസ്വ ശർമ ആരാണ് ഷാരൂഖാനെന്നും പഠാൻ എന്ന ചിത്രത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞിരുന്നു.
പിന്നാലെ അസുഖം മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് തന്റെ ഉത്കണ്ഠ അറിയിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.ഗുവാഹട്ടിയിലെ തിയേറ്ററിൽ ബജ്റാങ്ങ് ദാൽ പ്രവർത്തകർ സംഘർഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ കീറിയെറിയുകയും കത്തിച്ചുകളയുകയും ചെയ്തു.സിനിമയെ കുറിച്ചുള്ള അക്രമ സംഭവങ്ങളെ തുടർന്ന് നിരവധി പേർ ബോളിവുഡിൽ നിന്ന് വിളിച്ചിരുന്നു.എന്നാൽ ഷാരൂഖാൻ തന്നെ വിളിച്ചില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.തുടർന്നാണ് ഷാരൂഖ് ഖാൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചത്.
‘ഇന്നലെ രാത്രി 2 മണിക്ക് ഷാരൂഖ് ഖാൻ വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ ഉത്കണ്ഠ അറിയിച്ചതിനു പിന്നലെ താരത്തിന് പിന്തുണയും ഞാൻ ഉറപ്പു നൽകി.ഗുവാഹട്ടിയിലെ തിയേറ്ററിൽ ഉണ്ടായതുപോലെയുള്ള സംഭവങ്ങൾ നടക്കില്ലെന്നും, സംസ്ഥാനത്ത് നിയമവ്യവസ്ഥ കാത്തുസൂക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അത് നിറവേറ്റുമെന്നും ഉറപ്പുനൽകിയതായി മന്ത്രി പറഞ്ഞു’.ഇതിനെ തുടർന്ന് പഠാൻ ചിത്രം അസമിൽ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെല്ലാം സുരക്ഷ മുഖ്യമന്ത്രി ഉറപ്പുനൽകിയിരിക്കുകയാണ്.
ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ നടി ദീപിക പദുക്കോണിന്റെ കാവി നിറത്തിലുള്ള വസ്ത്രത്തിൽ ചൊല്ലിയാണ് ഹിന്ദു സംഘടനകൾ നിരവധി അക്രമ സംഭവങ്ങൾക്കും വിവാദങ്ങൾക്കും തുടക്കമിട്ടത്. കൂടാതെ ചിത്രത്തിന് നൽകിയിരിക്കുന്ന പഠാൻ എന്ന പേര് മുസ്ലീങ്ങൾക്കിടയിൽ വളരെ മൂല്യമുള്ള ഒന്നാണെന്നും അത് പിൻവലിക്കണം എന്നും പറഞ്ഞു മുസ്ലിം സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.ഷാരൂഖ് ഖാൻറെ കരിയറിന്റെ ഒരു ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.വിവാദങ്ങൾക്കിടെ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുക