മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവൻ. നായകനായും വില്ലനായും സഹനടനായും എല്ലാം വിജയരാഘവൻ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മോഹൻലാൽ മുതൽ പ്രണവ് മോഹൻലാൽ വരെയുള്ളവർക്കൊപ്പം അഭിനയിച്ച നടനാണ് വിജയരാഘവൻ. ഇപ്പോഴിതാ ഹൃദയത്തിൽ അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് വിജയരാഘവൻ. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രമായിരുന്നു ഹൃദയം. ചിത്രത്തിൽ പ്രണവിന്റെ നായക കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് വിജയരാഘവൻ എത്തിയത്.
ചിത്രത്തിൽ വിജയരാഘവനും പ്രണവ് മോഹൻലാലും ഒരുമിച്ചുള്ള വികാരഭരിതമായ രംഗം ഏറെ ചർച്ചയായിരുന്നു. ഈ രംഗത്തെ കുറിച്ചുള്ള ഓർമ്മകളാണ് വിജയരാഘവൻ പങ്കുവെച്ചത്. ആ രംഗം ചിത്രീകരിച്ച ശേഷം വിനീത് റെയിൽവേ സ്റ്റേഷനിലൂടെ ഓടുകയായിരുന്നു എന്നാണ് വിജയരാഘവൻ പറയുന്നത്. ആ വാക്കുകൾ ഇങ്ങനെ; ആ സീൻ ഷൂട്ട് ചെയ്തതിനുശേഷം സന്തോഷം കൊണ്ട് വിനീത് ആ റെയിൽവേ സ്റ്റേഷനിൽ കിടന്നു ഓടുകയായിരുന്നു. എനിക്ക് അതിനുമാത്രം ഒന്നും ആ സീനിൽ തോന്നിയിട്ടില്ല. ആ സീൻ മുന്നിൽ കണ്ടാണ് വിനീത് എന്നെ വിളിച്ചത്.
ഈ ഒറ്റ ചെയ്യാനായിട്ടാണ് ചേട്ടനെ വിളിച്ചിട്ടുള്ളത് എന്ന് വിനീത് എന്നോട് പറഞ്ഞു എന്നാണ് വിജയരാഘവൻ പറയുന്നത്. ഈ ഒരു സീൻ കുട്ടേട്ടൻ തന്നെ ചെയ്യണം എന്ന് എനിക്ക് നിർബന്ധമായിരുന്നു എന്നാണ് വിനീത് പറഞ്ഞത്. ആ രംഗം സ്ക്രീനിൽ കണ്ടപ്പോൾ തനിക്ക് ഇഷ്ടമായിരുന്നു എന്നും വിജയരാഘവൻ പറയുന്നുണ്ട്. പ്രണവിനെ കെട്ടിപ്പിടിക്കുന്ന രംഗത്തിനുശേഷം പ്രണവിൽ മാറ്റം ഉണ്ടായിരുന്നതായും വിനീത് പറഞ്ഞതായി വിജയരാഘവൻ പറയുന്നുണ്ട്. കെട്ടിപ്പിടുത്തതിനു മുമ്പും ശേഷവും ഉള്ള പ്രണവ് രണ്ടും രണ്ടാണെന്നാണ് ക്രൂവിൽ ഉള്ളവർ പറഞ്ഞതെന്നാണ് വിജയരാഘവൻ പറയുന്നത്. എന്ത് മാജിക്കാണ് ഞാൻ കെട്ടിപ്പിടിക്കുമ്പോൾ ചെയ്തതെന്ന് വിനീത് എന്നോട് ചോദിച്ചിരുന്നു എന്നും താരം പറയുന്നു.
എന്നാൽ അത് പക്ഷേ മാജിക് ഒന്നുമല്ല എന്നാണ് വിജയരാഘവൻ പറയുന്നത്. പിന്നാലെ എന്താണ് ആ രംഗത്തിൽ നടന്നതെന്നും പ്രണവ് മോഹൻലാലുമായി ഉണ്ടായ അടുപ്പത്തെക്കുറിച്ചും ഒക്കെ താരം സംസാരിക്കുന്നുണ്ട്. അപ്പു ആരുടെ അടുത്തും അധികം സംസാരിക്കാറില്ല. എന്നോടും അങ്ങനെ ആയിരുന്നു. പ്രത്യേകിച്ച് ലാലിൻറെ സുഹൃത്താണല്ലോ ഞാൻ. അച്ഛൻറെ സുഹൃത്തായി ഒരാളും കൂടിയാകുമ്പോൾ സ്വാഭാവികമായിട്ടും നമ്മുടെ അടുത്തുനിന്ന് അല്പം അകന്നല്ലേ നിൽക്കുക. ആ അകൽച്ച നമ്മൾ ഒന്നു മാറ്റി അത്രയേ സംഭവിച്ചിട്ടുള്ളൂ എന്നാണ് വിജയരാഘവൻ പറയുന്നത്. ഒരു സിഗരറ്റ് ഉണ്ടെങ്കിൽ താ മോനെ എന്ന് പറഞ്ഞപ്പോൾ അവൻ എന്നെ ഒന്ന് നോക്കി.
ഉണ്ടോ എന്ന് ഞാൻ പിന്നെയും ചോദിച്ചപ്പോൾ അവൻ കൂടെയുള്ള പയ്യനെ വിളിച്ചിട്ട് ഒരു സിഗരറ്റ് എനിക്ക് തരാൻ പറഞ്ഞു. ഞാനത് കത്തിച്ചു നീ വലിക്കില്ല എന്ന് അവനോട് ചോദിച്ചു അങ്ങനെ കുറച്ചു സംസാരങ്ങൾ ഉണ്ടായിരുന്നു അങ്ങനെ അകലം കുറഞ്ഞു എന്നുമാണ് വിജയരാഘവൻ പറയുന്നത്. ഹഗ് ചെയ്യുമ്പോൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കണം എന്ന് ഞാൻ പറഞ്ഞു. കണ്ണിലേക്ക് നോക്കുമ്പോൾ എനിക്ക് സങ്കടം വരും അപ്പോൾ അവനും സങ്കടം വരും അത് നാച്ചുറൽ ആയിട്ട് ഉണ്ടായതാണ്. എവിടെയോ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു അത് മാറി എന്ന് മാത്രമേയുള്ളൂ എന്നാണ് ആ രംഗത്തെക്കുറിച്ച് താരം പറയുന്നത്.