സമുദ്രങ്ങളെ പറ്റി പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും ആയുള്ള ഓഷ്യൻ സാറ്റ് ഉപഗ്രഹങ്ങൾ വഹിച്ചുള്ള പി എസ് എൽ വി സി 54 റോക്കറ്റ് വിക്ഷേപണം വിജയകരം.ഇന്ന് രാവിലെ 11:56 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് നിന്നാണ് വിക്ഷേപണം നടന്നത്.ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-06 നെയും എട്ട് നാനോ ഉപഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.
ഓഷ്യന്‍ സാറ്റ് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് ഇ ഒ എസ്-06. ഓഷ്യന്‍സാറ്റ്-2 നല്കിയ സേവനത്തിന്റെ തുടര്‍ച്ച ലഭ്യമാക്കാന്‍ ആയാണ് ഇ ഒ എസ്-06 വിക്ഷേപണം നടത്തിയത്. വളരെ സമയമെടുത്താണ് ഓര്‍ബിറ്റ് ചേഞ്ച് ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ഭ്രമണപഥം മാറ്റാൻ ശേഷിയുള്ള ഈ റോക്കറ്റിനെ വികസിപ്പിച്ചെടുത്തത്. ഈ വിക്ഷേപണത്തിലൂടെ അമേരിക്കയുടെ അടക്കം ചെറു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കും.
ഭൂട്ടാനും,ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത നാനോ സാറ്റലൈറ്റാണ് ഐ എൻ എസ്-2ബി. ഒപ്റ്റിക്കൽ ഇമേജിനും,റേഡിയോ സംവിധാനങ്ങൾക്കുമായാണ് ഇത് വികസിപ്പിച്ചെടുത്തത്.ഫ്രാന്‍സില്‍നിന്നുള്ള ആര്‍ഗോസ്,സമുദ്രോപരിതല താപനില നിരീക്ഷിക്കുന്നതിനുള്ള എസ് എസ് ടി എം,കാറ്റിന്റെ ദിശകൾ പഠിക്കുന്നതിനുള്ള ബാന്‍ഡ് സ്കാറ്ററോമീറ്റര്‍ എന്നിവയാണ് ഇതിൽ അടങ്ങിയിരിക്കുന്ന മറ്റ് ഉപഗ്രഹങ്ങൾ.
ഇന്ത്യയുടെ അഭിമാനമായ പി എസ് എൽ വി യുടെ ഏറ്റവും അത്യാധുനികമായ എക്സൽ വേരിയന്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.യുഎസിലെ ആസ്ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങള്‍,പിക്സെലിന്റെ ആനന്ദ്,ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്പേസിന്റെ ‘തൈബോള്‍ട്ട്’ തുടങ്ങിയ മറ്റു ചെറുഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എൽവി പറന്നു ഉയർന്നത്.
വിക്ഷേപിച്ച് 17-ാം മിനിറ്റിൽ പ്രധാന ദൗത്യമായ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്-6 വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപെടുത്തി. പിന്നീട് ഭ്രമണപഥത്തിൽ മാറ്റങ്ങൾ വരുത്തിയാണ് ഉപഗ്രഹങ്ങൾ ഓർബിറ്റിൽ നിക്ഷേപിക്കുന്നത്. ഐഎസ്ആർഒ യെ സംബന്ധിച്ചിടത്തൊളം പിഎസ്എൽവി സി 52 ൻറെ നിക്ഷേപണത്തിൽ തുടങ്ങി നിരവധി നിരവധി നേട്ടങ്ങൾ കൈവരിച്ച വർഷമാണിത്.