ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്.പന്ത് ഓടിച്ച മെഴ്സിഡസ് ബെൻസ് വാഹനമാണ് ഡിവൈഡറിൽ ഇടിച്ച് പൂർണമായും കത്തി നശിച്ചത്.ഡൽഹി ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് അപകടമുണ്ടായത്.ഡൽഹിയിൽനിന്ന് സ്വന്തം നാടായ റുർക്കിയിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.തലക്കും കാലിനും പരിക്കേറ്റ പന്തിനെ ഡെറാഡൂൺ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അപകടസമയം പന്ത് വാഹനത്തിൽ ഒറ്റയ്ക്കായിരുന്നു.കാറിൻറെ ഗ്ലാസ് തകർത്താണ് താരത്തെ പുറത്തെടുത്തത്.ശേഷം താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ശസ്ത്രക്രിയക്കായി പിന്നീട് ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആണ് വിവരം. നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മികച്ച ചികിത്സയ്ക്കായാണ് ഡൽഹിയിലേക്ക് മാറ്റുന്നതെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഋഷഭ് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു എന്നും തുടര്‍ന്ന് കാറിന് തീപിടിച്ചു എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.അപകടത്തിൽ താരത്തിന് പൊള്ളലേറ്റിട്ടുണ്ടെന്നും അതിനാൽ പ്ലാസ്റ്റിക് സർജറി നടത്തുന്നതിനും ആണ് അടിയന്തരമായി ഡൽഹിയിലേക്ക് മാറ്റിയത്.ഈ മാസം ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ പന്ത് ഉൾപ്പെട്ടിരുന്നു.എന്നാൽ ടി ട്വന്റി മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.
നിലവിൽ ടീം ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനെ,ശ്രീലങ്കക്കെതിരായ ഏകദിന,ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല.എന്നാൽ ഇത് ടെസ്റ്റ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതിനായി വിശ്രമം നൽകിയതിനാലാണ്.പുലർച്ചെ 5:30 ഓടെയാണ് അപകടം നടന്നതെന്നും കാറിൽ താരം ഉറങ്ങിപ്പോയതിനാൽ ആവാം അപകടം ഉണ്ടായതെന്നും ആണ് സൂചനകൾ.