ഡോക്ടർ റോബിൻ രാധാകൃഷ്ണനെതിരെ ഫേസ്ബുക്കിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ അനൂപ് കൃഷ്ണൻ. മുൻ ബിഗ് ബോസ് താരം കൂടിയാണ് അനൂപ് കൃഷ്ണൻ. അദ്ദേഹത്തിന് പോസ്റ്റ് ഇങ്ങനെ; റോബിൻ രാധാകൃഷ്ണൻ എന്ന പേരിൽ വാദ-പ്രതിവാദങ്ങളും മറ്റും കഴിഞ്ഞ കുറച്ചു കാലങ്ങളിലായിട്ടു സോഷ്യൽ മീഡിയയിൽ ഉണ്ട് . പക്ഷെ ഇപ്പൊൾ ഇവിടെ ഇങ്ങനൊരു കുറിപ്പ് എഴുതി ഇടുന്നത് എന്തെന്നാൽ 2 വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി എനിക്ക് പേർസണൽ മെസ്സേജ് അയച്ചു. എനിക്ക് ഷൂട്ട് ഉള്ള സ്ഥലങ്ങളിൽ നിരന്തരം വന്നും, ഫോണിൽ പല തവണകളിൽ വിളിച്ചും ഒരു ജീവിതാഭിലാഷത്തെക്കുറിച്ചു പറഞ്ഞു . ആഗ്രഹത്തെക്കുറിച്ചും സ്വപ്നങ്ങളെകുറിച്ചും പറഞ്ഞു.
ബിഗ് ബോസ് വീട്ടിൽ കയറണം, ഫേമസ് ആകണം ബാക്കി ഞാൻ നോക്കിക്കോളാം ബ്രോ. ഇതായിരുന്നു ആ വ്യക്തിയുടെ സംസാരം. വെറുതെ അല്ല കൃത്യമായ തെളിവുകൾ ഉണ്ട് കയ്യിൽ. ഞാൻ എനിക്ക് പരിചയം ഉള്ള കുറച്ചു വ്യക്തികളെ പരിചയപ്പെടുത്തി, ഒരു പ്രൊഫൈൽ ഉണ്ടാക്കി അയക്കാൻ പറഞ്ഞു, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു. ബിഗ് ബോസ് സീസൺ നാലിൽ ഇദ്ദേഹം കയറുകയും ചെയ്തു. പിന്നീടാണ് ഞാൻ അറിഞ്ഞത് മറ്റ് പലരെയും എന്നെ സമീപിച്ച പോലെ തന്നെ സമീപിച്ചിരുന്നു എന്ന്. അല്ലെങ്കിലും എനിക്ക് ഒരു അവകാശവാദവും ഇല്ല. റോബിൻ രാധാകൃഷ്ണൻ എന്ന ആ വ്യക്തി പിന്നീട് കേരളം മുഴുവൻ ആരാധകരുള്ള, ബിഗ് ബോസ് താരം ആയി വളർന്നു.
ഞാൻ അവതാരകനായി ഏഷ്യാനെറ്റിൽ ചെയ്യുന്ന പ്രോഗ്രാമിൽ ഒരു തവണ ഇദ്ദേഹം വന്നപ്പോൾ ആണ് പിന്നീട് കാണുന്നത്. ബിഗ് ബോസ് വീട്ടിൽ കയറുന്നതിനു തൊട്ടു മുൻപ് ഞാൻ അടക്കം ഇതിന് കാരണക്കാരായ എല്ലാ വ്യക്തികളെയും ഇദ്ദേഹം അൺഫോളോ ചെയ്തിരുന്നു. അവിടെ തുടങ്ങുന്നു വ്യക്തിവൈഭവം. ശേഷം നടന്നതൊന്നും ഞാൻ അന്വേഷിക്കേണ്ടതോ ഇടപെടേണ്ടതോ അല്ലാത്തതിനാൽ അവഗണിച്ചിരുന്നു. പക്ഷെ ഇന്ന് ബിഗ് ബോസ് സീസൺ 5ൽ വീണ്ടും പങ്കെടുത്ത ശേഷം പ്രോഗ്രാമിന്റെ നടത്തിപ്പിനെ ചോദ്യം ചെയ്ത് പല മീഡിയാസിനും കൊടുത്ത ഇൻറർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കാനുണ്ട് ചോദ്യം നമ്പർ വൺ.
സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പ് പരിപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങിത്തിരിച്ചത്. രണ്ടാമത്തെ ചോദ്യം, താങ്കളുടെ പ്രവർത്തിയുടെ പരിണിതഫലമായിട്ടാണ് ആ വീട്ടിൽ നിന്നും പുറത്താക്കേണ്ടി വന്നത്. മുൻപും ഇപ്പോഴും. അത് ജീവിതത്തിലും തുടരുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളോട് എന്ത് ആത്മാർത്ഥത ആണുള്ളത്. ചോദ്യത്തെയും, ചോദ്യകർത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. അനൂപിന്റെ പോസ്റ്റിനു താഴെ ദിയാ സനയും തന്നെയും റോബിൻ ഇതുപോലെ സമീപിച്ചതായി പറയുന്നുണ്ട്.