അർജൻറീനക്ക് മേലുള്ള സൗദിയുടെ അട്ടിമറി വിജയം അടുത്ത കാലത്തെ ഫുട്ബോൾ ചരിത്രത്തിലെ മറക്കാനാകാത്ത ഒരു അധ്യായമായി ഇതിനോടകം മാറി കഴിഞ്ഞിട്ടുണ്ട്.മത്സരം തുടങ്ങുന്നതിനു മുമ്പേ തന്നെ ആരാധകർ അർജൻറീനയുടെ വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ഉള്ള സൗദിയുടെ രണ്ടു ഗോൾ വിജയം അർജൻറീനയ്ക്ക് നാണക്കേടും സൗദിക്ക് ചരിത്രത്തിൽ കൊത്തിവയ്ക്കാനുള്ള ഒരു വൻ വിജയവുമായി മാറിയിരുന്നു.
എന്നാൽ അർജൻറീനയുടെ ഈ പരാജയം താരതമ്യേന ചെറുടീമായ സൗദിക്കും കളിക്കാർക്കും സ്വപ്ന സ്വപ്നതുല്യമായ നേട്ടങ്ങളാണ് നേടിക്കൊടുത്തത്.ലോക ഫുട്ബോൾ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള അർജൻറീന പരാജയപ്പെടുത്തിയ സൗദി താരങ്ങൾക്ക് സൗദി ഭരണാധികാരികൾ വൻ സ്വീകരണവും സമ്മാനങ്ങളുമാണ് കരുതിവച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പ് കഴിഞ്ഞ് എത്തുന്ന സൗദി താരങ്ങൾക്ക് ലഭിക്കാൻ പോകുന്നത് കോടികൾ
വിലമതിക്കുന്ന അത്യാഡംബര
റോൾസ് റോയ്സ് ഫാന്റം കാറുകളാണ്.
ടീമിലെ എല്ലാ കളിക്കാർക്കും റോൾസ് റോയ്സ് കാറുകൾ നൽകുമെന്ന് സൗദി രാജാവ് പ്രഖ്യാപിച്ചിരുന്നു.ലോകത്തിലെ തന്നെ ആഡംബരത്തിന്റെ അവസാനവാക്കായ റോൾസ് റോയ്സ് ഫാന്റം കാറുകൾക്ക് എട്ടു മുതൽ പത്തു കോടി രൂപ വരെയാണ് വില വരുന്നത്.
അർജൻറീനക്കെതിരെ സൗദി വിജയം നേടിയപ്പോൾ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ കാറുകൾ സമ്മാനം നൽകുമോ എന്ന് വലിയ രീതിയിൽ ചർച്ച നടന്നിരുന്നു.1994-ൽ നടന്ന വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ സൗദിക്ക് വേണ്ടി ഗോൾ നേടിയ സെയിദ് അൽ ഓവ്എയ്റന് അന്നത്തെ സൗദി രാജാവ് സമ്മാനമായി റോൾസ് റോയ്സ് കാർ നൽകിയ ചരിത്രമുണ്ട്.
ചരിത്ര വിജയത്തിന്റെ ഭാഗമായി സൗദിയിൽ പൊതുഅവധി നൽകിയതും
വൻ ആഘോഷങ്ങൾക്ക് തുടക്കമിട്ടതും ശ്രദ്ധിക്കപ്പെട്ടിരുന്നു.അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സൗദി താരം ഷെഹ് രാനിയെ ശസ്ത്രക്രിയക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോയതും സൗദി ഭരണകൂടമാണ്.