മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് ശ്വേതാ മേനോൻ. മലയാളത്തിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരം ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന ടി വി നാരായണൻകുട്ടിയുടെയും ശാരദയുടെയും മകൾ കൂടിയാണ്. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച ശ്വേതാ 1984 ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണറപ്പായിരുന്നു. വിവിധ ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുള്ള ശ്വേതാ മലയാളത്തിൽ വിവിധ റിയാലിറ്റി ഷോകളുടെ ഭാഗമാണ്. ശ്വേതയുടെ പ്രസവം പോലും ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നതാണ്. 2014 പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിനു വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവ് ആയി ചിത്രീകരിച്ചത്.
വർഷങ്ങൾ കഴിഞ്ഞിട്ടും പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല എന്ന് തുറന്നു പറഞ്ഞിരുന്നു താരം. അമൃത ടിവിയിൽ സെപ്പറേഷനും ചെയ്ത വരുന്ന സൂപ്പർ അമ്മയും മകളും എന്ന പരിപാടിയിൽ ശ്വേത പങ്കാളിയാണ്. വിധികർത്താവായാണ് താരമെത്തിയത്. അമ്മമാരും മക്കളും അവരവരുടെ അനുഭവങ്ങൾ പങ്കിടുമ്പോൾ തൻറെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ശ്വേതയും പറയാറുണ്ട്. ഡിവോഴ്സിനെ കുറിച്ചും സിംഗിൾ പാരന്റിങ്ങിനെ കുറിച്ചും മത്സരാർത്ഥി പറഞ്ഞപ്പോഴായിരുന്നു ശ്വേതാ തൻറെ ഡിവോസിനെ കുറിച്ച് സംസാരിച്ചത്. ആ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ആദ്യ ഭർത്താവുമായി താൻ ഇപ്പോഴും സംസാരിക്കാറുണ്ടെന്നും ശ്വേത വെളിപ്പെടുത്തി.
ഞാനും വർക്കിംഗ് അമ്മയാണ് ഞാൻ അടുത്ത് വേണമെന്ന് നിർബന്ധമാണ് മോൾക്ക്. അമ്മ എപ്പോഴും നിൻറെ കൂടെയുണ്ടെന്ന് ഞാൻ പറയാറുണ്ട്. അച്ഛൻ പോയ സമയത്ത് മുത്തച്ഛൻ എങ്ങോട്ടും പോയിട്ടില്ല അമ്മ അദ്ദേഹം എൻറെ ഹൃദയത്തിൽ ഉണ്ടെന്നായിരുന്നു മോൾ എന്നോട് പറഞ്ഞത്. ആറു വയസ്സ് ഉണ്ടായിരുന്നുള്ളൂ അവൾക്ക്, എങ്ങനെയാണ് ഇത്രയും പക്വത വന്നതെന്ന് എനിക്കറിയില്ലെന്നും, ഞാനൊന്നും ആ പ്രായത്തിൽ ഇത്രയൊന്നും പക്വത കാണിച്ചിരുന്നില്ല എന്നും, ഞാനൊരു ഡിവോഴ്സി ആണ്. ഞാൻ എപ്പോഴും അഭിമാനത്തോടെ പറയുന്ന കാര്യമാണിത്. ഡിവോഴ്സ് എന്ന് ഞാൻ പറയുമ്പോൾ ആൾക്കാർ എപ്പോഴും ശ്രീയുടെ കൂടെയാണ് കണക്ട് ചെയ്യുന്നത്. ശ്രീയുടെ കൂടെയല്ല ഡിവോഴ്സ്. അത് എൻറെ സെക്കൻഡ് മാരേജ് ആണ്.
സെക്കൻഡ് ചാൻസ് എനിക്ക് ദൈവം തന്നിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. ഞാൻ ഇപ്പോഴും എന്റെ എക്സിന്റെ അടുത്ത് സംസാരിക്കാറുണ്ട്. ഭയങ്കര പോസിറ്റീവ് ആയിട്ടാണ് ഞങ്ങൾ അതിനെ എടുക്കുന്നത്. രണ്ടുപേർക്കും ഒന്നിച്ചു മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ ഡിവോഴ്സ് ആണ് മികച്ചത്. എന്തിനാണ് നമ്മൾ ഒരാളെ ഇങ്ങനെ വെറുക്കണ്ടല്ലോ. കുറച്ചുസമയം അതിൻറെ വേദന കാണും എന്നേയുള്ളൂ. ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്ന ഒരാളാണ് ഞാൻ. എൻറെ ലൈഫിന്റെ ഓരോ ഘട്ടത്തെക്കുറിച്ച് ഞാൻ മകളോടു പറഞ്ഞു കൊടുത്തിട്ടുണ്ട്. എൻറെ എക്സി വിളിക്കുമ്പോൾ ചില സമയത്ത് അവളാണ് ഫോൺ എടുക്കുക. അമ്മ എന്ന് പറഞ്ഞ് ഒരു പ്രത്യേക ശബ്ദം ഉണ്ടാകും ഞാൻ ഓക്കേ എന്ന് പറഞ്ഞ് ഫോൺ മേടിക്കും.
ഒരാളുടെയും അടിമയായി നമ്മൾ ജീവിക്കരുതെന്നും, ജീവിതം മനോഹരമാണെന്നും നിങ്ങളുടേതായ സന്തോഷം നിങ്ങൾ തിരഞ്ഞെടുക്കുക എന്നുമായിരുന്നു ശ്വേതാ പറഞ്ഞത്. വർഷങ്ങളായുള്ള പ്രണയത്തിന് ഒടുവിലാണ് ശ്വേതാ മേനോൻ ബോബിയും വിവാഹിതരായത്. പ്രണയിച്ചിരുന്ന കാലത്ത് ഒന്നും അദ്ദേഹത്തിന്റെ ദുസ്വഭാവങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് ശ്വേതാ മേനോൻ പറഞ്ഞിരുന്നു. പള്ളി മണിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിൽ എത്തിയ ശ്വേതാ മേനോൻ സിനിമ. ചിത്രത്തിൽ നിത്യ ദാസും ഒരു പ്രധാന വേഷം ചെയ്തിരുന്നു.