മലയാളികളുടെ പ്രിയ പിന്നണി ഗായിക സിതാരകൃഷ്ണൻ യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ചു.ഇതിനു മുൻപ് നിരവധി മലയാള നടന്മാർക്കും നിർമ്മാതാക്കൾക്കും സംവിധായകർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ദുബായിൽ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി ഇ.സി.എച്ച് ഡിജിറ്റല്‍ സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് സിത്താര ഗോൾഡൻ വിസ ആദരം സ്വീകരിച്ചത്.
വേറിട്ട ശബ്ദത്തിലൂടെയും സ്വദസിദ്ധമായ കഴിവുകൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് സിത്താര.ഇതിനോടകം നിരവധി ഹിറ്റ് ഗാനങ്ങളാണ് സിത്താര മലയാളികൾക്ക് സമ്മാനിച്ചത്.2012 ൽ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാർഡും സിത്താരയ്ക്ക് ലഭിച്ചിട്ടുണ്ട്.നിരവധി സംഗീത പരിപാടികളിലും ചാനൽ റിയാലിറ്റി ഷോകളിലും സിത്താര സജീവമാണ്.
പ്രണവ് മോഹന്‍ലാല്‍,മമ്മൂട്ടി,മോഹന്‍ലാല്‍, പൃഥ്വിരാജ്,ദുല്‍ഖര്‍ സല്മാന്,നൈല ഉഷ, ടൊവിനോ തോമസ്,ആശാ ശരത്,ആസിഫ് അലി, മിഥുന് രമേശ്,ലാല്‍ ജോസ്,മീര ജാസ്മിന്, സംവിധായകന് സലീം അഹമ്മദ്,സിദ്ദിഖ്,ഗായിക കെ എസ് ചിത്ര,സുരാജ് വെഞ്ഞാറമൂട്,നിര്‍മ്മാതാവ് ആന്റോ ജോസഫ്,മീന,ദിലീപ് എന്നിവർക്കാണ് മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.
വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വർക്കും വ്യവസായികൾക്കും യുഎഇ നൽകുന്ന ആദരമാണ് ഗോൾഡൻ വിസ.പത്തുവർഷം കൂടുമ്പോൾ വിസയുടെ കാലാവധി തീരുകയും പിന്നീട് ഗോൾഡൻ വിസ പുതുക്കി നൽകുകയും ചെയ്യും.അടുത്തിടെ യുഎഇ ഗോൾഡൻ വിസ നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു ഇതിനെ തുടർന്നാണ് ഇത് കൂടുതൽ പേരിലേക്ക് എത്തിയത്.