നിരവധി വേദനകളുടെയും, നിരാകരണങ്ങളുടെയും, അവഗണനകളുടെയും, അപസ്വതികൾക്കിടയിൽ നിന്നാണ് ഉഷ ഉതുപ്പ് എന്ന ഗായിക തന്റെ ജീവിത സംഗീതം ശ്രുതി ചേർത്ത് എന്ന് പറയുമ്പോൾ ആർക്കും അത്ഭുതം തോന്നും. ചെന്നൈയിലെ നയൻസ് ജെയിംസ് എന്ന നിശാ ക്ലബ്ബിൽ നിന്നാണ് ഉഷയുടെ ആത്മവിശ്വാസത്തിന്റെ തുടക്കം. അവിടെനിന്ന് കൊൽക്കത്തയിലെ ഡ്രിങ്കാസ് നൈറ്റ് ക്ലബ്ബിലേക്ക്, ഡൽഹിയിലെ ഒബ്രോയി ഹോട്ടലിൽ പ്രശസ്ത നടൻ ശശി കപൂർ ആണ് പാട്ടുകേട്ട് ഉഷയെ ആർ ഡി ബർമന് പരിചയപ്പെടുത്തിയത്.
കഭി ധൂപ് കഭി ചാഉൻ എന്ന ഹിന്ദി ചിത്രത്തിൽ ആയിരുന്നു ഉഷയുടെ ആദ്യ ഗാനം. ചിത്രത്തിൽ ഹെലനും ദാരാസിംഗും ആണ് പാടി അഭിനയിച്ചത്. സ്ത്രീത്വം കുറഞ്ഞ ശബ്ദം എന്ന പരിഹാസം പലരിൽ നിന്നും കേട്ട് തഴമ്പിച്ചാണ് ഉഷ വളർന്നതും അറിയപ്പെടുന്ന ഗായികയായി മാറിയതും. 75 വയസ്സ് പിന്നിട്ടു നിൽക്കുന്ന താരത്തിന് കേരളത്തിൽ അടക്കം നിരവധി ആരാധകരുണ്ട്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ ഉഷ തന്റെ ആദ്യ ജോലിയെക്കുറിച്ചും അന്ന് മാസം 750 രൂപയ്ക്ക് ചെയ്തതിനെക്കുറിച്ചും വെളിപ്പെടുത്തി. വളരെ യാദൃശ്ചികമായി എന്റെ അമ്മയായി എന്നെ ഒരു ജോലി നേടാൻ സഹായിച്ചു.
എല്ലാവർക്കും വേണ്ടി പാട്ടുപാടാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെട്ടു. അതിനാൽ ഞാനൊരു ഹോട്ടലുമായി പ്രൊഫഷണൽ കരാർ ഒപ്പിട്ടു. അത് ശരിക്കും അതിശയകരമായ കാര്യമായിരുന്നു. അന്ന് ശമ്പളമായി എനിക്ക് മാസത്തിന്റെ അവസാനം 750 ലഭിക്കുമായിരുന്നു. ഞാൻ നൈറ്റ് ക്ലബ്ബിൽ നിരന്തരമായി പാടാൻ തുടങ്ങി. ആ സമയങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായികയായിരുന്നു ഞാൻ. അതായത് ഒരു നിശാ ക്ലബ് ഗായിക എന്ന നിലയിൽ. ആ പണം നൽകിയ ആവേശം മറ്റൊന്നായിരുന്നു. ആദ്യ ശമ്പളം കിട്ടിയപ്പോൾ അഭിമാനം തോന്നിയതും താരം കൂട്ടിച്ചേർത്തു.
അമ്മയ്ക്ക് ഒരു സാരിയും അച്ഛൻ ഒരു ജോഡി സോക്സും ആണ് താൻ ആദ്യമായി വാങ്ങിയതെന്നും ഗായിക വെളിപ്പെടുത്തി. എല്ലാവർക്കും എന്തെങ്കിലും സമ്മാനം വാങ്ങുമ്പോൾ തനിക്കായി ഒരു സാധനം പോലും വാങ്ങിയിരുന്നില്ല എന്നും അങ്ങനെ ഒരു ചിന്ത വന്നിട്ടില്ലെന്നും ഉഷ പറയുന്നു. നിശ ക്ലബ്ബുകളിലെ സ്റ്റേജിൽ ഒരു പെൺകുട്ടിയെ സങ്കൽപ്പിക്കാൻ കഴിയാത്ത കാലത്ത് ആയിരുന്നു ക്ലബ്ബ് നൈറ്റുകളിൽ പാടുന്നവരും ഗായികമാരാണ് എന്ന തുറന്ന പ്രഖ്യാപനത്തോടെ ഉഷ പാട്ട് പാടി കസർയത്. താരങ്ങളായ ശശി കപൂർ അമിതാഭ് ബച്ചൻ കമലഹാസൻ സംവിധായകൻ സത്യജിത്ത് റെ എന്നിങ്ങനെ പലരും ഉഷയുടെ പാട്ട് കേൾക്കാൻ വന്നിട്ടുണ്ട്.
ആപ്പിലഹരിയുടെ റംബാഹോ ഉഷയ്ക്ക് ലോകത്തെമ്പാടും ആരാധകരെ നേടിക്കൊടുത്ത ഗാനമായിരുന്നു. പിന്നീട് ഇളയരാജയുടെയും എ ആർ റഹ്മാന്റെയും ഹിറ്റ് ഗാനങ്ങൾ പാടി പ്രിയ ഗായിക. ബംഗാൾ മുഖ്യമന്ത്രിയും പോപ്പ് സംഗീത പ്രിയനുമായിരുന്ന ജ്യോതിബാസു ഉഷയെ ദീദി എന്നാണ് വിളിച്ചിരുന്നത്. ആ വിളി പിന്നീട് ആരാധകരും ഏറ്റെടുക്കുകയായിരുന്നു. ഉഷയുടെ പാട്ട് ആഭാസമാണെന്ന് ചൂണ്ടിക്കാട്ടി 1983ൽ ബംഗാളിൽ നിരോധനം വരെ ഉണ്ടായി. കോടതിയിൽ നിന്ന് അനുകൂല വിധി നേടി കൊൽക്കത്തയിൽ തന്നെ സംഗീത നിശ സംഘടിപ്പിച്ചു ഉഷ. ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായിക എന്ന റെക്കോർഡും ഉഷയ്ക്ക് സ്വന്തമാണ്.