ബിഗ് ബോസ് മലയാളം സീസൺ ഫോർ ശക്തയായിരുന്നു ജാസ്മിൻ എം മൂസ. ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടിയ ജാസ്മിൻ ബിഗ്ബോസ് വീട്ടിലും തീപ്പൊരിയായിരുന്നു. തൻറെ നിലപാടുകളും അഭിപ്രായങ്ങളും വെട്ടി തുറന്നു പറയുന്ന ജാസ്മിന്റെ ആരെയും കൂസാക്കാത്ത ആറ്റിറ്റ്യൂഡ് കയ്യടി നേടി. ബിഗ് ബോസ് മലയാളം കണ്ടതിൽ വച്ച് തന്നെ വേറിട്ട ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ജാസ്മിന്റെ പുറത്താക്കൽ പോലും മലയാളികൾ ഒരിക്കലും മറക്കില്ല. ഷോയിൽ നിന്ന് പ്രതിഷേധിച്ചു സ്വയം ഇറങ്ങിപ്പോകുകയായിരുന്നു ജാസ്മിൻ. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ എത്തിനിൽക്കുമ്പോഴും ജാസ്മിൻ സജീവമായി തന്നെയുണ്ട്. അഞ്ചാം സീസൺ കുറിച്ചുള്ള ജാസ്മിന്റെ അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.
അഞ്ചാം സീസണിലെ അഖിൽ മാരാർക്ക് എതിരെ പലപ്പോഴായി ജാസ്മിൻ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞദിവസം നടന്ന സംഭവങ്ങൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു ജാസ്മിന്റെ പ്രതികരണം. രണ്ടുദിവസമായി ഉണ്ടായ സംഭവങ്ങൾ ജാസ്മിൻ ഒന്നും പറഞ്ഞില്ലല്ലോ എന്ന് കുറച്ചുപേർ ചോദിക്കുന്നുണ്ട്. ഞാൻ ചിന്തിക്കുകയായിരുന്നു. അതുവരെ ഒരു കാര്യം ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മാരാർ പറഞ്ഞത് ശരിയല്ലെന്ന്. അത് അംഗീകരിക്കാനാകാതെ തട്ടിക്കളഞ്ഞു. പിന്നീട് മറ്റൊരാൾ പറഞ്ഞപ്പോൾ അവരും പറഞ്ഞല്ലോ എന്ന് പറയുന്നു. രണ്ടാളും പറഞ്ഞതെന്ന് കരുതി ആദ്യം പറഞ്ഞത് ഇല്ലാതാകുന്നില്ലല്ലോ. പെണ്ണുങ്ങളെല്ലാം അഡ്ജസ്റ്റ്മെന്റ് ചെയ്തതെന്ന് പറഞ്ഞത് തെറ്റാണ്. ശോഭ പറഞ്ഞതും തെറ്റാണെന്നും ജാസ്മിൻ പറഞ്ഞു.
ഒരു മാറ്റവും ഉണ്ടാകില്ലെന്ന് എനിക്കറിയാം. നമ്മൾ കണ്ട കണ്ണിലൂടെ മാത്രമേ നമ്മൾ കാണാൻ ആഗ്രഹിക്കുന്നുള്ളൂ. എല്ലാം അവസാനിക്കുന്നത് വരെയാകും. മറ്റൊരാൾക്ക് വേറെ ഒരു അഭിപ്രായം ഉണ്ടെങ്കിൽ കാര്യമില്ല. യൂട്യൂബിലും മറ്റുമായി ചില മത്സരാർത്ഥികൾക്ക് എന്തെങ്കിലും തെറ്റുപറ്റിയാൽ അവരെ ന്യായീകരിക്കുന്നതും അവരുടെ വീട്ടുകാരെയും നാട്ടുകാരെയും ഇരുത്തുന്നതും കാണുന്നുണ്ട്. എന്നാൽ ചിലർക്ക് വേണ്ടി വിശദീകരണവുമായി ആരും എത്തുന്നില്ല. അത് സങ്കടകരമാണെന്നും ജാസ്മിൻ പറഞ്ഞു. ജുനൈസിന്റെയും റിനോഷിയും വീട്ടുകാരുടെ ഇൻറർവ്യൂ കാണുന്നില്ല. എനിക്ക് ശരിയായി എന്ന് തോന്നിയ കാര്യങ്ങൾ ഞാൻ അഡ്രസ് ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും ന്യായീകരിച്ച വീഡിയോ ഇടണമെന്നില്ല. ചില മത്സരാർത്ഥികളുടെ ഭാഗം പറയുന്ന വീഡിയോ കാണാനില്ല.
അവരായിരിക്കും ഏറ്റവും കൂടുതൽ വ്യക്തിഹത്യ ചെയ്യുന്നത്. ഞാനും സമാനാവസ്ഥ നേരിട്ടത് ആണ്. എനിക്കുവേണ്ടി സംസാരിക്കാനും ആരും ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞതിനാണ്. അവർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത് എന്നും ജാസ്മിൻ പറഞ്ഞു. ഒരുപാട് പിആർ ചാനലുകളും ഒരു വലിയ പടക്കൂട്ടവും ഉണ്ട് യുദ്ധക്കളത്തിൽ. ഉള്ളവന് പിന്നെയും കൊടുക്കുന്നതിലും ഭേദം കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആക്രമണം നടന്നവർക്ക് സംസാരിക്കാൻ ഞാൻ ഉണ്ടാകുമെന്നും ജാസ്മിൻ വ്യക്തമാക്കുന്നുണ്ട്.