മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മർദ്ദിച്ച യുവാവിന്റെ വീട് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയെ ഉപദ്രവിച്ച 24 കാരനായ പങ്കജ് ത്രിപാഠിയുടെ വീടാണ് സർക്കാർ തകർത്തത്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട 19 കാരിയെ പങ്കജ് ത്രിപാഠി ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശിലെ ദേര സ്വദേശികളായ പങ്കജ് ത്രിപാഠിയും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം പങ്കജ് ത്രിപാഠി നിരസിച്ചതോടെയാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. ഇതേ ചൊല്ലി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് പെൺകുട്ടിയെ പങ്കജ് ക്രൂരമായി മർദ്ദിച്ചത്. പെൺകുട്ടിക്ക് പങ്കജിനെതിരെ പരാതി ഇല്ലാതിരുന്നതിനാൽ പോലീസ് അയാളെ വിട്ടയച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ മർദ്ദിച്ച യുവാവിന്റെ വീട് അനധികൃത നിർമ്മാണം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.
പരാതി ഇല്ലായെങ്കിലും ഒരു പെൺകുട്ടിയെ യുവാവ് ഇത്തരത്തിൽ മർദ്ദിക്കുമ്പോൾ പോലീസ് യാതൊരു നടപടിയും കൂടാതെ വിട്ടയക്കരുതായിരുന്നു എന്നും അയാളുടെ അച്ഛനും അമ്മയും നിർമ്മിച്ച ആ വീട് ഇടിച്ചു തകർക്കരുത് ആയിരുന്നു എന്നും ആണ് ഈ വാർത്തക്കെതിരെ ഉയർന്നുവരുന്ന കമന്റുകൾ. ഭരണകൂടം ചെയ്യുന്നതാണേലും അരാജകത്വം സൃഷ്ടിക്കുന്ന നടപടികൾ പാടില്ല എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. പെൺകുട്ടിയെ ശിക്ഷിച്ച യുവാവിന് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണം.
ആ യുവാവിന്റെ വീട് ഒരിക്കലും അവൻ നിർമ്മിച്ചതായിരിക്കില്ല. അവൻറെ മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ ഫലമായിരിക്കും അത്. മകൻ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവന്നത് ഇപ്പോൾ ആ വീട്ടുകാരാണ്. ഇന്ത്യ എന്ന മഹത്തായ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ ആണല്ലോ ഇത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു എന്നെല്ലാമാണ് എല്ലാവരും പ്രതികരിച്ച് എത്തുന്നത്.