മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ പദവി കിട്ടിയ ഏക നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമേ രണ്ടാം വരവിൽ തമിഴിലും സാന്നിധ്യമാവാൻ മഞ്ജുവിന് കഴിഞ്ഞു. അസുരൻ, തുനിവ് എന്ന രണ്ടു തമിഴ് സിനിമകളും ഹിറ്റായി. വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച പിന്നീട് സിനിമ ലോകം വിട്ട മഞ്ജുവാര്യരുടെ തിരിച്ചുവരവ് ആരാധകർ ഏറെ കാത്തിരുന്നതാണ്. അതിനാൽ തന്നെ ആ സ്നേഹവും മമതയും നടിയോട് പ്രേക്ഷകർ കാണിക്കുന്നുണ്ട്. 2016ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജുവാര്യർ തിരിച്ചെത്തിയത്. പിന്നീട് സിനിമ ലോകത്തെ സജീവസാന്നിധ്യമായി മഞ്ജു മാറി.
മഞ്ജുവിനെ പോലെ മറ്റൊരു നടിയും മലയാളത്തിൽ ഇത്രമാത്രം ആഘോഷിക്കപ്പെട്ടിട്ടില്ല എന്നാണ് സിനിമാലോകം പറയുന്നത്. നടി തുടക്കകാലത്ത് ചെയ്തു വെച്ച സിനിമകളാണ് ഇതിന് കാരണം. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലെ മഞ്ജുവിന്റെ പ്രകടനം ഇന്നും ഐകോണിക്കായി നിലനിൽക്കുന്നു. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. സിനിമയിൽ എനിക്ക് എൻറെ ഏറ്റവും നല്ല ബെസ്റ്റ് ഫ്രണ്ട് മഞ്ജു തന്നെയാണ്. കാരണം ചിലരെ നമ്മൾ ഭയങ്കരമായി ഇഷ്ടപെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്.
പക്ഷേ അതിനു മുൻപ് മഞ്ജുവിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. ആറാം തമ്പുരാനിൽ അഭിനയിക്കുന്ന സമയത്ത് ക്യാമറയുടെ പിന്നിൽ വന്നു നോക്കും. ആ മുഖത്ത് മിന്നി മായുന്ന എക്സ്പ്രഷൻ കാണാൻ. അതിഗംഭീര ആർട്ടിസ്റ്റ് ആണ്. അങ്ങനെ ഒരു ആരാധനയാണ്. ആ ആരാധന ഒരു പ്രണയം പോലെയാണ്. കഴിവിനെ ബഹുമാനിച്ചുകൊണ്ടുള്ളത്. അത് കഴിഞ്ഞാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ ഞാൻ വിളിക്കുന്നത്. ആ സമയത്ത് അവർ രഹസ്യമായി വിവാഹം നടത്താനുള്ള പരിപാടിയിൽ ആയിരുന്നു. പക്ഷേ സ്ട്രോങ്ങായി പറഞ്ഞു രാജു ചേട്ടന്റെ ഈ പടം ചെയ്യാതെ അങ്ങനെ ഒരു പരിപാടി ഇല്ലെന്ന്. അങ്ങനെ സിനിമ ചെയ്തു കഴിഞ്ഞ് അടുത്ത ദിവസമാണ് അവർ വിവാഹം കഴിച്ചത്.
ആ പടത്തിൽ അവർക്ക് നാഷണൽ അവാർഡ് ആണ് ലഭിച്ചത്. അന്ന് തൊട്ട് ഉള്ള ഫ്രണ്ട്ഷിപ്പ് ആണ്. മഞ്ജു എറണാകുളത്ത് വന്നാൽ വിളിക്കും. ഞങ്ങൾ വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാൻ എവിടെയെങ്കിലും പോകും. മഞ്ജുവിന്റെ കാര്യത്തിൽ എവിടെ ചെന്നാലും ഒരു കെയറിങ് കൊടുക്കും. കാരണം സാധാരണ നടിമാർ 17 പേരും ആയിട്ടാണ് വരുന്നത്. ടച്ച് അപ്പ് അത് ഇത് എന്നൊക്കെ പറഞ്ഞു മഞ്ജുവിന്റെ കൂടെ ആരുമില്ല. ഇനി ഏത് രാജ്യത്തെ ഷൂട്ടിങ്ങില് വന്നാലും ഒരു അസിസ്റ്റൻറ് ഇല്ല ഒറ്റയ്ക്ക് നിന്ന് ജീവിച്ച സ്ട്രോങ്ങ് ആയതാണ്. ഇടയ്ക്ക് എന്തെങ്കിലും പടത്തിൽ അഭിനയിക്കാൻ പോകുമ്പോൾ എന്നെ വിളിക്കും.
ഇങ്ങനെ ഒരു പടം ഉണ്ട് രാജു ചേട്ടാ പോവുകയാണ് എല്ലാ അനുഗ്രഹവും വേണം എന്ന് പറയും. അപ്പോൾ നമുക്ക് മനസ്സ് നിറഞ്ഞ് കണ്ണ് നിറയും ചിലപ്പോൾ. പാവാട എന്ന സിനിമയിൽ അഭിനയിച്ചതിന് പൈസ കൊടുത്തിട്ട് വാങ്ങിച്ചില്ല. ആ വർഷം ഓണക്കോടി കൊണ്ട് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി കൊണ്ട് തന്നിട്ടില്ല എന്ന്, എൻറെയും കണ്ണുനിറഞ്ഞു പോയി. 6,7 വർഷമായി മഞ്ജു ഇവിടെ ഉണ്ടെങ്കിലും ഓണക്കോടി കൊറിയർ അയച്ചു കൊടുക്കാറാണെന്നും മണിയൻപിള്ള രാജു പറഞ്ഞു.