വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. 2012 സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് എത്തിയ വൈക്കം വിജയലക്ഷ്മി വളരെ പെട്ടെന്ന് തന്നെ ഈ മേഖലയിൽ തന്റേതായ ഒരു ഇടം കണ്ടെത്തുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ഗാനങ്ങളാണ് വിജയലക്ഷ്മി പ്രേക്ഷകർക്ക് സമ്മാനിച്ചത്. തെലുങ്കിലും കന്നടയിലും എല്ലാം സാന്നിധ്യം അറിയാൻ വിജയലക്ഷ്മിക്ക് കഴിഞ്ഞു. നിരവധി പുരസ്കാരങ്ങളും മലയാളത്തിന്റെ പ്രിയഗായിക നേടിയിട്ടുണ്ട്. കാഴ്ച പരിമിതികൾ നേരിടുന്ന വിജയലക്ഷ്മി അതെല്ലാം മറികടന്നാണ് സംഗീത ലോകത്ത് തിളങ്ങിനിൽക്കുന്നത്. സംഗീതമാണ് തൻറെ ജീവിതം എന്ന് വിജയലക്ഷ്മി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെയാണ് അനൂപ് എന്ന വ്യക്തി താരത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. മിമിക്രി കലാകാരനായിരുന്നു അനൂപ്. 2018 ഒക്ടോബർ 22ന് ആയിരുന്നു ഇരുവരുടെയും വിവാഹം. മൂന്നുവർഷത്തിനപ്പുറം 20021 ഇൽ ഇരുവരും വിവാഹമോചിതരായി. പലപ്പോഴും കരഞ്ഞുകൊണ്ടുള്ള ജീവിതമായിരുന്നു തന്റേത് എന്നാണ് വിവാഹമോചനത്തിനുശേഷം വൈക്കം വിജയലക്ഷ്മി പറഞ്ഞത്. പിരിയാനുള്ള തീരുമാനം തന്റേതായിരുന്നു എന്ന് എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ല എന്ന് തിരിച്ചറിഞ്ഞതാണ് താൻ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു വൈക്കം വിജയലക്ഷ്മി പറയുകയുണ്ടായി. ഭർത്താവ് സംഗീത ലോകത്ത് തുടരുന്നതിന് തന്നെ നിരുത്സാഹപ്പെടുത്തി. എല്ലാത്തിനും നെഗറ്റീവ് കണ്ടെത്തും. കൈകൊട്ടുന്നതും താളം പിടിക്കുന്നതും ഒന്നും ഇഷ്ടമല്ല. എത്ര മണിക്കൂർ പാടാം അതിനുശേഷം പാടാൻ പാടില്ലെന്ന് നിബന്ധന വച്ചു എന്നൊക്കെയാണ് വിജയലക്ഷ്മി ബന്ധം വേർപിരിഞ്ഞ ശേഷം അഭിമുഖത്തിൽ പറഞ്ഞത്.
അച്ഛനെയും അമ്മയെയും വരെ തന്റെ അടുത്ത് അകറ്റാൻ ശ്രമിച്ചു എന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു. വിവാഹമോചനത്തിനു ശേഷം താൻ സന്തോഷവതിയാണെന്ന് തുറന്നു പറയുകയാണ് താരം. വിവാഹ ജീവിതത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ അതിജീവിക്കാൻ കരുത്തായത് സംഗീതമാണെന്ന് വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം പറഞ്ഞത്. വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെല്ലാം അതിജീവിച്ചത് സംഗീതത്തിലൂടെയാണ്. വിഷമങ്ങളും ആകുലതകളും എല്ലാം അതിലൂടെ തന്നെ മാറി കടക്കാം. താൻ നേരിട്ട് പ്രശ്നങ്ങളെ ഓർക്കാതിരിക്കാൻ മറികടക്കാനും എല്ലാം സംഗീതത്തിൽ മുഴുകുന്നതുമൂലം സാധിച്ചു. വൈവാഹിത ജീവിതം പോലും സംഗീതം മാത്രമാണ്. ആ പ്രശ്നങ്ങളെല്ലാം മറികടക്കാൻ കഴിഞ്ഞത് എനിക്ക് ആത്മവിശ്വാസമാണ് നൽകിയത്. വിവാഹമോചനത്തിനു ശേഷമാണ് എനിക്ക് സന്തോഷമായത്.
ഇപ്പോൾ വളരെ സന്തോഷത്തിലാണ് ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിന് ആണെന്ന് കരുതുന്നു. ജീവിതത്തിൽ ഏറ്റവും വലിയ സ്വപ്നം എന്താണെന്ന് ചോദ്യത്തിന് കണ്ണിന് കാഴ്ച ലഭിക്കണമെന്നാണ് താരം പറഞ്ഞത്. കണ്ണിന് കാഴ്ച ലഭിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം എന്നും അതിനു ശേഷം സംഗീതത്തിൽ ഗവേഷണം നടത്തണം. സംഗീതത്തെ കുറിച്ച് എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം കാഴ്ച ലഭിച്ചാൽ അച്ഛനെയും അമ്മയേയും ദൈവത്തെയും കാണണമെന്നാണ് ആഗ്രഹം. വൈക്കത്തെ എൻറെ നാട്ടുകാരെയും കാണണം. ചികിത്സയുടെ ഭാഗമായി ഇപ്പോൾ വെളിച്ചമൊക്കെ കാണുന്നുണ്ട്.
അടുത്തുള്ളതിനെ ചെറുതായി കാണാം നിറമൊന്നും മനസ്സിലാകില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. പലതും കാണാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഇപ്പോഴും ഉണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. അമ്മയും അച്ഛനും ചെറുപ്പം മുതലേ ഓരോ സിനിമകളും കാണുമ്പോൾ ഡയലോഗിന്റെ സിറ്റുവേഷൻ ഒക്കെ പറഞ്ഞുതരും. പൂവ്, ചെടി, സാരി, മാല അങ്ങനെ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ അതൊന്ന് കാണാൻ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടം എനിക്ക് ഇപ്പോഴും ഉണ്ടാകാറുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു.