ടെലിവിഷൻ ഷോകളിലൂടെയും,സ്റ്റേജ് പരിപാടികളിലൂടെയും,ഒരുപിടി ചിത്രങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച കോമഡി കലാകാരനാണ് ഉല്ലാസ് പന്തളം.അത്തരത്തിൽ തന്റെ കലാ ജീവിതം മുന്നോട്ട് നയിക്കുന്നതിനിടയിലാണ് അടുത്തിടെ ഉല്ലാസിന്റെ ജീവിതത്തിൽ ഒരു ദുരന്തം ഉണ്ടായത്. കഴിഞ്ഞവർഷം ഡിസംബർ 20ന് ആണ് ഉല്ലാസിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങൾ ആണ് മരണകാരണമെന്ന് തുടങ്ങി നിരവധി വിവാദങ്ങളും ഇതിന് പിന്നാലെ വന്നിരുന്നു.ഇപ്പോഴിതാ ഭാര്യയുടെ മരണത്തിനുശേഷം ആകെ തകർന്ന ഉല്ലാസ് വീണ്ടും കലാ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.
അടുത്തിടെ ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താൻ വീണ്ടും കലാരംഗത്ത് സജീവമാകാൻ പോകുന്നതായി ഉല്ലാസ് പറഞ്ഞത്. ആരുമില്ലാത്തതിനാൽ മക്കളെ വളർത്തേണ്ടതുണ്ട്. ജോലിയില്ലാതെ ജീവിതത്തിൽ ഇനി മുന്നോട്ടുപോകാൻ സാധിക്കില്ല.അതുകൊണ്ട് വീണ്ടും തന്റെ ജോലിയിലേക്ക് മടങ്ങിവന്നേ മതിയാകൂ. ഉല്ലാസ് പറയുന്നു.നമ്മുടെ സാഹചര്യം ഇങ്ങനെയായത് കൊണ്ടാണ് വിഷമിച്ചിരിക്കുമ്പോഴും കോമഡി വേഷങ്ങള്‍ ചെയ്യുന്നത്.നമ്മുടെ സാഹചര്യം ഇതായി പോയില്ലേ,അതുമാത്രമല്ല ജോലി ചെയ്യാതെ ജീവിക്കാൻ സാധിക്കില്ലല്ലോ.ഉല്ലാസ് പറയുന്നു.
എല്ലാ മാറി വീട്ടിൽ ഇരിക്കാൻ സാധിക്കാത്തവർ വീണ്ടും ജോലിക്ക് പോയേ മതിയാകൂ.പിന്നെ മക്കളുണ്ട് അവരെയൊക്കെ വളര്‍ത്തണം നമ്മുടെ ജോലി തുടര്‍ന്ന് കൊണ്ട് പോയില്ലെങ്കില്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും.അതുകൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്.ഞാന്‍ മാത്രം അല്ല എല്ലാവരും അങ്ങനെ തന്നെ ആയിരിക്കും.താൻ മാനസികമായി വളരെ തളർന്നിരുന്ന സമയത്ത് സുഹൃത്തുക്കൾ വലിയ സപ്പോർട്ട് ആണ് തന്നതെന്ന് ഉല്ലാസ് പറയുന്നു.ഇങ്ങനെ വീട്ടിലിരിക്കാതെ വീണ്ടും പരിപാടികളിൽ സജീവമാകണമെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു.കൂടാതെ തന്നെ സ്റ്റാർ മാജിക് ഷോയിലേക്ക് വിളിച്ചതിനെപ്പറ്റിയും ഉല്ലാസ് പറയുന്നുണ്ട്.
സ്റ്റാർ മാജിക്കിന്റെ അണിയറ പ്രവർത്തകരോട് വരാമെന്ന് പറഞ്ഞെങ്കിലും തലേദിവസം വിളിച്ചിട്ട് ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്.അപ്പോള്‍ ഷോ യുടെ ഡയറക്ടര്‍ പറഞ്ഞു,ഉല്ലാസേ,അങ്ങനെ വിചാരിച്ചിരുന്നാല്‍ ശരിയാകില്ല.വെറുതെ വന്ന് ഫ്ളോറില്‍ ഇരിക്കുകയെങ്കിലും ചെയ്താല്‍ മതിയെന്ന് പറഞ്ഞു.അങ്ങനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്തിരുന്നു.തുടർന്നാണ് താൻ ഷോയ്ക്ക് പോയി തുടങ്ങിയത് എന്ന് താരം പറയുന്നു.തന്നെ ആകെ തകർത്ത ആ സംഭവത്തിനുശേഷം വളരെ സമ്മർദ്ദത്തിൽ അവതരിപ്പിച്ച മസ്കറ്റിലെ സ്റ്റേജ് ഷോയെപ്പറ്റിയും ഉല്ലാസ് പറയുന്നുണ്ട്.അന്തരിച്ച തന്റെ സഹപ്രവർത്തകയായ സുബിയെ കുറിച്ചുള്ള ഓർമ്മകളും ഉല്ലാസ് പങ്കുവെക്കുന്നുണ്ട്.