മലയാള സിനിമ പ്രേക്ഷകരാകെ വിഷമിപ്പിച്ച സംഭവമാണ് നടൻ ഇന്നസെൻ്റിൻ്റെ മരണം. എന്നും തമാശ നിറഞ്ഞ സംസാരവുമായി പൊതുവേദികളിൽ കണ്ടിരുന്ന ഇന്നസെൻ്റിൻ്റെ മരണം പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സിനിമ രംഗത്തുള്ള നിരവധി പേരുമായി അടുത്ത സൗഹൃദം ഇന്നസെൻറ് ഉണ്ടായിരുന്നു. അതിനാൽ തന്നെ മരണം ഉണ്ടാക്കിയ ആഘാതം സിനിമ ലോകത്തെ പിടിച്ചുലച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുടെ നിൽക്കുന്ന സിനിമ താരങ്ങളെയാണ് മൃതദേഹം പൊതുദർശനത്തിൽ വെച്ചപ്പോൾ ജനങ്ങൾ കണ്ടതും. സിനിമ സംഘടനയായ അമ്മയുടെ തലപ്പത്ത് ഏറെനാൾ ഇന്നസെൻറ് ഉണ്ടായിരുന്നു. ഇന്നസെന്റിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി ഉർവശി.
രണ്ടുപേരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു എങ്കിലും അത് പുറമേ കാണിച്ച് നടക്കുന്ന വ്യക്തി ആയിരുന്നില്ല ഇന്നസെൻറ് എന്ന് ഉർവശി ഓർത്തു. ഓരോരുത്തരോടും പറയണ്ട തമാശ അദ്ദേഹത്തിന് വ്യക്തമായി അറിയാം. കേട്ടാലും കേട്ടാലും മടുക്കാത്ത കഥകൾ പറയുന്ന മനുഷ്യൻ ആയിരുന്നു എന്നും ഉർവശി പറയുന്നു. വ്യക്തിഹത്യ നടത്തുന്ന തമാശകൾ ഇന്നസെൻറ് ചേട്ടൻ പറഞ്ഞിട്ടില്ല. ഗൗരവമുള്ള പ്രശ്നമുണ്ടാകുമ്പോൾ അത് ഇങ്ങനെ വേണം കൈകാര്യം ചെയ്യാൻ എന്ന് ഇന്നസെൻറ് ചേട്ടൻ പറയില്ല. അദ്ദേഹത്തിൻറെ ജീവിതത്തിലെ വേറൊരു അനുഭവം പറഞ്ഞു നമുക്ക് മനസ്സിലാക്കി തരും.
ഒരു സമയത്ത് എൻറെ ഒരു കൂട്ടുകാരൻ ഇങ്ങനെ ഒരു പ്രതിസന്ധിയിലായിട്ടുണ്ടല്ലോ കുറെ കഴിഞ്ഞാണ് ഇത് നമുക്ക് തന്ന ഉപദേശമാണെന്ന് മനസ്സിലാക്കുക. അങ്ങനെ ഒരു മൂന്നു നാല് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് വളരെ പ്രശ്നമായിരുന്ന സമയത്ത് ഇന്നസെൻറ് ചേട്ടൻ പെട്ടെന്ന് ഒരു ഫോൺ ചെയ്ത് സംസാരിച്ചു. ഫോൺ വെച്ച് പെട്ടെന്ന് എന്താ ഈ വിളിയും കാര്യമെന്ന് ഞാൻ ആലോചിച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് എന്നോട് പറഞ്ഞ കാര്യമാണെന്ന് മനസ്സിലായത്. ആദ്യ വിവാഹമോചനവും മറ്റുമായി ഉർവശി നിരന്തരം വിവാദങ്ങളിൽ അകപ്പെട്ടിരുന്ന ഒരു സമയം ഉണ്ടായിരുന്നു. നടി മദ്യപാനിയാണ് എന്നുവരെ അന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇതോടെ ഊർവ്വശിയുടെ പ്രതിച്ഛായ അക്കാലത്തെ മോശമായിരുന്നു. മനോജ് കെ ജയൻ ആയിരുന്നു ഉർവശിയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളും പിറന്നു. അച്ഛനൊപ്പം പോകാനാണ് മകൾ തീരുമാനിച്ചത്. അന്ന് ഇത് തർക്കത്തിലേക്ക് പോയിരുന്നു. ആദ്യ വിവാഹത്തിൽ തനിക്ക് ദുഃഖങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, അതേക്കുറിച്ച് പറയാൻ താല്പര്യമില്ലെന്നും, പലകാര്യങ്ങളും എൻറെ കയ്യിൽ അല്ലായിരുന്നു, പ്രശ്നങ്ങൾ തീർക്കാൻ ഒരുപാട് ശ്രമിച്ചു. പറഞ്ഞു തീർക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ആയിരുന്നതും ഉർവശി അന്ന് പറഞ്ഞിരുന്നു. ഉർവശിയുടെ സഹോദരി കൽപ്പനയുമായും ഈ ഘട്ടത്തിൽ നടിക്ക് അകൽച്ചയുണ്ടായിരുന്നു.
എന്നാൽ പിന്നീട് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ചു. കൽപ്പന മരിച്ച സമയത്ത് പൊട്ടിക്കരയുന്ന ഉർവശി ജനങ്ങളെ ഒന്നാകെ വിഷമിപ്പിച്ചിരുന്നു. മലയാള സിനിമയിൽ ഒരുകാലത്ത് സജീവമായിരുന്ന ഉർവശ ഇപ്പോൾ തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്യുന്നത്. ഏറെ നാളുകൾക്കു ശേഷം ചാൾസ് എൻറർപ്രൈസസ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് വരാൻ പോവുകയാണ് നടി. ഇതിനുമുമ്പ് കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയിലാണ് മലയാളത്തിൽ കേന്ദ്ര കഥാപാത്രമായി ചെയ്തത്. തമിഴിൽ നിരവധി സിനിമകളിലൂടെയാണ് ഉർവശി അടുത്തകാലത്ത് തിളങ്ങിയത്.