എല്ലാവരും പുതുവർഷം ആഘോഷിക്കുമ്പോൾ പുതുവർഷത്തോടൊപ്പം തന്നെ തന്റെ 43 ആം ജന്മദിനം ആഘോഷിക്കുകയാണ് നമ്മുടെ പ്രിയതാരം വിദ്യാ ബാലൻ. തൻറെ അഭിനയം മികവുകൊണ്ട് ദേശീയ അവാർഡും പത്മശ്രീ പുരസ്കാരവും നേടിയിട്ടുള്ള വിദ്യാബാലൻ വളരെ സെലക്ടീവായുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ അവതരിപ്പിക്കാറുള്ളത്. താരത്തിന്റെ ബോൾഡ് ക്യാരക്ടറുകളിലൂടെ പ്രേക്ഷകപ്രീതി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളിൽ സജീവമായ വിദ്യാബാലൻ നമ്മുടെ കൊച്ചു കേരളത്തിലെ പാലക്കാട് ജില്ലക്കാരി ആണെന്നുള്ള വിവരം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.
പാലക്കാട് സ്വദേശിയാണെങ്കിലും മുംബൈയിൽ താമസമാക്കിയ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് വിദ്യാബാലൻ ജനിച്ചത്. പി ആർ ബാലയും സരസ്വതിയുടെയും രണ്ട് പെൺമക്കളിൽ രണ്ടാമത്തെ മകളാണ് വിദ്യാബാലൻ. പ്രിയ ബാലനാണ് വിദ്യാബാലന്റെ സഹോദരി. മലയാളി പ്രേക്ഷകരുടെ പ്രിയ നടി പ്രിയാ മണിയുടെ കസിൻ കൂടിയാണ് വിദ്യാബാലൻ. എക്ത കപൂറിന്റെ പ്രശസ്തമായ ഹം പാഞ്ച് എന്ന ഷോയിലൂടെയാണ് തൻറെ പതിനാറാം വയസ്സിൽ വിദ്യാബാലൻ അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നത്.
ഷോയിൽ രാധിക എന്ന കൗമാരക്കാരിയായാണ് വിദ്യാബാലൻ അഭിനയിച്ചത്. സിനിമകളോട് കൂടുതൽ കമ്പമുള്ള വിദ്യാബാലൻ സിനിമകളിൽ അഭിനയിക്കുന്നതിനായി ടെലിവിഷൻ പരിപാടികൾ ഉപേക്ഷിച്ച് സിനിമ മേഖലയിലേക്ക് കടന്നു. മുംബൈ സർവകലാശാലയിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനിടെ മോഹൻലാലിനൊപ്പം നായകയാകാൻ വിദ്യാബാലന് ഒരു അവസരം ലഭിച്ചു. മികച്ച സംവിധായകൻ ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് പൂർത്തിയാക്കി. എന്നാൽ നിർമ്മാണ പ്രശ്നങ്ങൾ കാരണം ചിത്രം ആദ്യ ഷെഡ്യൂളിന് ശേഷം ഉപേക്ഷിക്കേണ്ടിവന്നു.
അങ്ങനെ നിർഭാഗ്യവതിയായ നായിക എന്ന പേര് വിദ്യാബാലന് ലഭിച്ചു. കളരി വിക്രമൻ എന്ന സിനിമ ആയിരുന്നു വിദ്യാബാലന്റെ പൂർത്തീകരിച്ച മലയാളം പ്രോജക്ട്. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല. ശേഷം വിദ്യാബാലൻ തന്റെ ശ്രദ്ധ തമിഴ് സിനിമ മേഖലയിലേക്ക് മാറ്റി. തമിഴിൽ മികച്ച നിരവധി ചിത്രങ്ങളിലേക്ക് താരത്തിന് ഓഫർ വന്നു. ആർ മാധവന്റെ റൺ എന്നാൽ സിനിമയിലേക്ക് ഓഫർ വന്നു. എങ്കിലും അപ്രതീക്ഷിതമായി അവരെ സിനിമയിൽ നിന്ന് ഒഴിവാക്കി പകരം മീരാ ജാസ്മിൻ നായികയായി.
അങ്ങനെ നിരവധി സിനിമകളിൽ നിന്ന് താരത്തെ ഒഴിവാക്കുകയും പകരം മറ്റു നായികമാരെ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇത്രയൊക്കെ ജീവിതത്തിൽ നേരിടേണ്ടി വന്നു എങ്കിലും തന്റെ കഠിനാധ്വാനം കൊണ്ട് മികച്ച നടിയായും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിദ്യാബാലൻ സിനിമ മേഖലയിൽ സജീവമായി മാറുന്നതാണ് പിന്നീട് സിനിമ ലോകം കണ്ടത്.