ഒരുപിടി മികച്ച ഗാനങ്ങളുടെ മലയാള സിനിമാലോകത്ത് നിറഞ്ഞുനിന്ന കലാകാരൻ ആയിരുന്നു ബീയാർ.ഇന്ന് വൈകുന്നേരമായിരുന്നു അദ്ദേഹത്തിൻറെ നിര്യാണവാർത്ത പുറത്തുവന്നത്. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വന്നത്.കവി,ഗാനരചയിതാവ് എന്നീ നിലകളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനായിരുന്നു ബീയാർ പ്രസാദ്.ഇപ്പോൾ അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
തൻറെ സിനിമ ജീവിതത്തിൽ പിന്നണിഗായകനായി ആദ്യം താൻ പാടിയ’കസവിന്റെ തട്ടമിട്ട്’എന്ന പാട്ട് എഴുതിയത് പ്രസാദേട്ടൻ ആയിരുന്നു. ഈ ഓർമ്മ പങ്കുവെച്ചു കൊണ്ടാണ് വിനീതിന്റെ പോസ്റ്റ്.’ബീയാർ പ്രസാദ്.പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്.ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം.‘കൂന്താലിപ്പുഴ’എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്ടിയാണ്.പ്രസാദേട്ടനെ സ്നേഹപൂർവ്വം,ആദരപൂർവ്വം ഓർക്കുന്നു.കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു’. ഇത്തരത്തിൽ ആയിരുന്നു വിനീതിന്റെ പോസ്റ്റ്.
ഗാനരചയിതാവ്,നാടക രചയിതാവ്, സംവിധായകന്,പ്രഭാഷകന്‍,അവതാരകന് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.ബീയാര്‍ പ്രസാദിന്റെ വിയോഗം നമ്മുടെ സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്.ഇത്തരത്തിൽ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസാദിന് അനുശോചനം അറിയിച്ചത്.ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു ചങ്ങനാശ്ശേരിയിൽ വച്ച് ബീയാർ പ്രസാദിന്റെ അന്ത്യം.ദീർഘനാളായി മസ്തിഷ്ക ആഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.കിളിച്ചുണ്ടന്‍ മാമ്പഴം,പട്ടണത്തില്‍ സുന്ദരന്‍,ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം,വെട്ടം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്.
ടെലിവിഷൻ രംഗത്തെ ആദ്യകാലത്തെ ജനപ്രിയ അവതാരകരിൽ ഒരാളായ പ്രസാദ് ദീർഘകാലം ഏഷ്യാനെറ്റിൽ ജനപ്രിയ അവതാരകനായിരുന്നു.കേരനിരകളാടും ഒരു ഹരിത ചാരുതീരം.മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി.തുടങ്ങിയ ചലച്ചിത്ര ഗാനങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാകില്ല.സ്വദേശമായ കുട്ടനാടിന്റെ സൗന്ദര്യവും നിഷ്ക്കളങ്കതയും ബീയാര്‍ പ്രസാദിന്റെ ഓരോ രചനകളിലും ദൃശ്യമാണ്.അദ്ദേഹത്തിന്റെ വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. ഇതായിരുന്നു അനുശോചനം അറിയിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ കുറിപ്പ്.