സിനിമ സീരിയൽ താരം ടി എസ് രാജു അന്തരിച്ചു എന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. യാഥാർത്ഥ്യം അറിയാതെ പലരും അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നിരുന്നു. നടൻ അജു വർഗീസും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലി പോസ്റ്റ് പങ്കിട്ടിരുന്നു. നിമിഷങ്ങൾക്ക് ശേഷം പോസ്റ്റ് അപ്രത്യക്ഷമാവുകയായിരുന്നു. ഇങ്ങനെ ഒരു വാർത്ത പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ വിളിച്ചിരുന്നു. എനിക്കൊരു കുഴപ്പവുമില്ല പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം പ്രതികരിച്ചതായി സഹപ്രവർത്തകർ വ്യക്തമാക്കുന്നു. ഇതിനുമുൻപും താൻ മരിച്ചുവെന്ന് പ്രചാരണം ഉണ്ടായിട്ടുണ്ടെന്നാണ് ടി എസ് രാജു വ്യക്തമാക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആ വാർത്ത കണ്ട് ടി എസ് രാജുവിനെ നേരിട്ട് വിളിച്ചു എന്ന് നേരത്തെ നടൻ കിഷോർ സത്യാ വ്യക്തമാക്കിയിരുന്നു. താൻ പൂർണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു വ്യക്തമാക്കുകയായിരുന്നു. വ്യാജ പ്രചരണത്തിനുള്ള ബുദ്ധിമുട്ട് തന്നെ അറിയിച്ച അദ്ദേഹം പുലർച്ചെ മുതൽ ഫോൺ കോളുകളുടെ ബഹളമാണെന്നും വ്യക്തമാക്കിയതായി കിഷോർ സത്യാ പറഞ്ഞു. സമൂഹമാധ്യമത്തിൽ സജീവമായ നിരവധി സിനിമ ഗ്രൂപ്പുകളിൽ ഇന്ന് പുലർച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തിൽ പ്രചരണം നടന്നത്. അജു വർഗീസ് എന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു എന്നും ടി എസ് രാജു പറയുന്നു. അജുവിന്റെ പോസ്റ്റ് എനിക്കും കിട്ടിയിരുന്നു ഈ പോസ്റ്റാണ് പലരും എനിക്ക് അയച്ചു തന്നത്.
അജുവിന്റെ പേര് പോലും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അജു എന്നെ വിളിച്ച് പോസ്റ്റ് ഇട്ടതിനെക്കുറിച്ച് ക്ഷമ ചോദിച്ചിരുന്നു. ജീവിതത്തിൽ ഇതുവരെ ഞാൻ അങ്ങേരെ നേരിട്ട് കണ്ടിട്ടില്ല. എനിക്കൊരു വിഷമവുമില്ല അജു എന്നാണ് ഞാൻ പറഞ്ഞത്. അബദ്ധം പറ്റിയതായിരിക്കും എന്ന് എനിക്ക് നേരത്തെ മനസ്സിലായിരുന്നു. അതാണ് ഞാൻ ആരെയും കുറ്റപ്പെടുത്താതെ ഇരുന്നത് എന്നും ടി എസ് രാജു വ്യക്തമാക്കി. നാട്ടുകാരും പത്രപ്രവർത്തകരും ഒക്കെ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഇവിടെ വന്ന് ബൈറ്റ് ഒക്കെ എടുത്താണ് അവരൊക്കെ പോയത്. ഇഷ്ടപ്പെട്ട വ്യക്തിയോട് ഒരു ട്രിബ്യൂട്ട് എന്ന രീതിയിലാണ് ഞാനത് ചെയ്തത്. പൊതുവേ ആദരാഞ്ജലികൾ എന്നെ ഞാൻ ഇടാറുള്ളൂ ഇത് വിഷമം കൊണ്ട് എഴുതിയതാണ്.
തെറ്റു പറ്റിയതിൽ പരസ്യമായി ഞാൻ സാറിനോട് സോറി ചോദിച്ചിരുന്നു എന്നാണ് അജു പ്രതികരിച്ചത്. മരിച്ചിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ സുഖമായി ഇരിക്കുന്നു എന്നും താരവും പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവന്ന ചില ചിത്രങ്ങൾ ആകാം തൻറെ മരണവാർത്തയ്ക്ക് പിന്നിൽ എന്നാണ് താരം പറയുന്നത്. ഈയടുത്ത് ഒരു സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നതായി അഭിനയിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായി ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്ത് വിട്ടിരുന്നു.
ഇത് കണ്ട് തെറ്റിദ്ധരിച്ച് ആകാം ഞാൻ മരിച്ചെന്ന വാർത്ത പ്രചരിക്കാൻ കാരണം എന്ന് രാജു പറയുന്നു. വാർത്ത പ്രചരിച്ചതിന് പിന്നാലെ രാവിലെ മുതൽ തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും എന്നാൽ ഷോ മാസ് ഗോ ഓൺ എന്ന് അദ്ദേഹം പറയുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിൽ അവതരിപ്പിച്ച സർക്കസ് മാനേജരുടെ വേഷമാണ് വലിയതോതിൽ പ്രേക്ഷകപ്രീതി നേടിക്കൊടുത്തത്. ചിത്രത്തിലെ ദി ഷോ മസ്റ്റ് ഗോ ഓൺ എന്ന രാജുവിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 50 ഓളം സിനിമകളിൽ രാജു അഭിനയിച്ചിട്ടുണ്ട്.
1969ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത അനാശാധനം എന്ന പ്രേം നസീർ ചിത്രത്തിലൂടെയാണ് ടി എസ് രാജുവിന്റെ സിനിമ പ്രവേശം. സഹ സംവിധായകനായ ഹരിഹരൻ മുഖേനയാണ് ചിത്രത്തിൽ പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷം രാജുവിന് ലഭിച്ചത്. അതിനുശേഷം സത്യൻ നായകനായ വെള്ളിയാഴ്ച എന്ന ചിത്രത്തിലും ഒരു വേഷം ലഭിച്ചു. നാടകങ്ങളിലൂടെയാണ് പിന്നീട് ടി എസ് രാജു തന്റെ അഭിനയജീവിതം തുടരുന്നത്. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായി.