ഫുട്ബോൾ ലോകകപ്പ് വിജയികൾക്ക് ലഭിക്കുന്ന ട്രോഫിയുടെ വില എത്രയെന്ന് നിങ്ങൾക്കറിയാമോ? അതുപോലെ ഈ ട്രോഫിക്ക് ഉള്ളിൽ എന്താണുള്ളതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 1930 ൽ ലോകകപ്പ് എന്നൊരു ആശയം ലോക ഫുട്ബോളിൽ ഉടലെടുത്ത നാളുകളിൽ തന്നെ ഒന്നാമത് എത്തുന്ന ടീമിന് നൽകാനുള്ള ട്രോഫിയെ കുറിച്ചും ചിന്തകൾ വന്നുതുടങ്ങി. വിജയം എന്ന അർത്ഥം വരുന്ന വിക്ടറി എന്നറിയപ്പെടുന്ന ട്രോഫി വിജയത്തിൻറെ പ്രതീകമായ ഗ്രീക്ക് ദേവത നൈക്കിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഫിഫ പ്രസിഡൻറ് ആയിരുന്ന ജൂൾസ് റിമെറ്റ് എന്ന വ്യക്തിയുടെ പേരിലായിരുന്നു ട്രോഫി 1930 മുതൽ 70 വരെ അറിയപ്പെട്ടിരുന്നത്.
അന്ന് ട്രോഫി നിർമ്മിച്ചിരുന്നത് സ്വർണം പൂശിയ സ്റ്റെയർലിൻ സിൽവർ പ്ലേറ്റിൽ തീർത്ത നൈക്കി ദേവത വലിയൊരു കപ്പും തലയിൽ വെച്ച് ഒരു പ്രത്യേക കല്ലിനു മുകളിൽ നിൽക്കുന്ന രീതിയിലായിരുന്നു. 1974 ആണ് പുതിയ ട്രോഫി എന്ന ആശയം ഉദയം കൊണ്ടത്. അതിനുവേണ്ടി 7 രാജ്യങ്ങളിൽ നിന്നായി 53 ഓളം ഡിസൈനുകൾ ലഭിച്ചിരുന്നു. ഇറ്റാലിയൻ ആർട്ടിസ്റ്റായ സിൽവിയോ ഗസാലികയുടെ രൂപകൽപ്പനയിലാണ് ഇന്നത്തെ വേൾഡ് കപ്പിന്റെ മാതൃക ലഭിച്ചത്. 36.1 സെൻറീമീറ്റർ ഉയരവും 6.1 കിലോയോളം ഉള്ള ശില്പം 18 കാരറ്റ് സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ശില്പത്തിന്റെ 75% ത്തോളം ശുദ്ധ സ്വർണ്ണം തന്നെയാണ്. ഇതിൻറെ ബേസ് ആയി ഉപയോഗിച്ചിരിക്കുന്നത് 13 സെൻറീമീറ്റർ വ്യാസമുള്ള മാലകൈറ്റ് കല്ലുകളാണ്.
ലോകത്ത് ഏറ്റവും അപൂർവമായി ലഭിക്കുന്ന വ്യത്യസ്തമായ മാലകൈറ്റ് കല്ലുകൾ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൽ ഉപയോഗിച്ചിരിക്കുന്ന മാലകൈറ്റ് കല്ലുകൾക്ക് കോടികൾ വില വരും. എന്നാൽ ഈ ട്രോഫിയെ കുറിച്ചുള്ള മറ്റൊരു വിവാദം കപ്പിന്റെ ഉൾവശം പൊള്ളയാണ് എന്നതായിരുന്നു. കെമിസ്റ്റ് ആയ പോളിയാക്കോസ് പറയുന്നത് ഇതിൻറെ ഉൾവശം പൊള്ളയാണ് എന്നതാണ്. കാരണമായി അദ്ദേഹം വിശദീകരിക്കുന്നത് പൊള്ള അല്ലെങ്കിൽ മുഴുവൻ സ്വർണ്ണമായിരിക്കണം. അങ്ങനെയെങ്കിൽ ഇതിന്റെ ഭാരം 70 മുതൽ 80 കിലോ വരെ ആവും. മാത്രമല്ല 18 ക്യാരറ്റ് ഗോൾഡ് എന്ന് പറയുന്നത് തന്നെ ഒരു ലോഹസങ്കരമാണ്.
അതിൽ 18 ഭാഗവും സ്വർണം 5 ഭാഗം വെള്ളിയും ഒരു ഭാഗം ചെമ്പുമാണ്. അതുകൊണ്ടുതന്നെ അതിൻറെ ഉൾഭാഗം പൊള്ള ആയിരിക്കും. 1983ല് ജൂൾസ് റിമെറ്റ് ട്രോഫി കളവ് പോയിരുന്നു. പിന്നീട് തിരിച്ചു കിട്ടുകയും ചെയ്തില്ല. അതിൽ നൈക്കി ദേവതയായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത്തെ ട്രോഫിയിൽ രണ്ടു മനുഷ്യർ ഭൂമി കൈയ്യിൽ ഉയർത്തുന്നത് പോലെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മാത്രമല്ല അവർ സ്പോർട്സുമായി ബന്ധപ്പെട്ടവരാണ് എന്ന് കാണിക്കാൻ ശരീരം വളച്ച് സ്പൈറൽ ആകൃതിയിലാണ് അവർ ഉയർന്നുനിൽക്കുന്നത്. ഒറിജിനൽ ട്രോഫി സൂറത്തിലെ ഫിഫ വേൾഡ് കപ്പ് മ്യൂസിയത്തിലാണ് സൂക്ഷിക്കുക.
ഓരോ തവണയും ജേതാക്കൾ ആകുന്നവരുടെ പേരുകൾ എഴുതി അവർക്ക് നൽകുകയും അടുത്ത വേൾഡ് കപ്പ് വേളയിൽ അവർ അത് തിരിച്ചേൽപ്പിക്കുകയും ചെയ്യും. അങ്ങനെ തിരിച്ചു നൽകുമ്പോൾ അവർക്ക് സ്വർണ്ണം പൂശിയ ബ്രോൺസിൽ ട്രോഫിയുടെ ഡ്യൂപ്ലിക്കേറ്റ് അവരുടെ പേരും ജയിച്ച വർഷവും അടയാളപ്പെടുത്തി അവർക്ക് സ്വന്തമായി നൽകുകയാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ ട്രോഫി കൂടിയാണിത് ഏകദേശം 20 മില്യൺ യുഎസ് ഡോളറാണ് ഇതിൻറെ വില. 144 കോടി ഇന്ത്യൻ രൂപ വില വരും.