സിനിമാരംഗത്ത് സജീവമാകുമ്പോഴും എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാട് വെട്ടി തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിയാണ് അലൻസിയർ. എല്ലാ കാര്യങ്ങളിലും തന്റേതായ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് അലൻസിയർ. തൻറെ അച്ഛനെ പോലെ തന്നെയാണ് താനും എന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ ആരെയും ഭയപ്പെടുന്നില്ല, എനിക്ക് എന്നെ മാത്രമാണ് ഭയം. ഈ സമൂഹത്തെ ഞാൻ ഭയപ്പെടുന്നില്ല, എൻറെ അയൽക്കാരയോ ബന്ധുക്കളെയോ ഞാൻ ഭയപ്പെടുന്നില്ല. ഞാൻ എന്നെ മാത്രമേ ഭയപ്പെടുന്നുള്ളൂ. അതുതന്നെയാണ് ഓരോ വിഷയങ്ങളിലും തന്റേതായ അഭിപ്രായം വെട്ടി തുറന്നു പറയാൻ തന്നെ പ്രേരിപ്പിക്കുന്നത് എന്നും അലൻസിയർ പറയുന്നു.
തന്റേതായ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ പ്രേക്ഷകർ ഒരിക്കലും തന്നെ കൈവിടില്ല എന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ട്. ഒരുപക്ഷേ ഇന്ന് നമുക്ക് ചുറ്റുമുള്ള പല നടന്മാരും സ്വന്തം നിലപാടുകൾ മറച്ചുവെക്കുന്നത് നമുക്ക് ഒപ്പമുള്ളവർ ഒരിക്കലും എതിരാകരുത് എന്ന ബോധ്യത്തോടെ ആയിരിക്കണം. ഓരോ അഭിപ്രായങ്ങൾക്കും എതിരഭിപ്രായങ്ങൾ ഉണ്ടായിരിക്കും അതാണ് ജനാധിപത്യം. ജാതി മത ഭേദമന്യേ എല്ലാവരും ഒരുമയോടെ ജീവിക്കുന്ന ഒരു നാളേക്ക് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം ഉറച്ച നിലപാടിൽ തുറന്നു പറയുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അഭിനയത്തിലുള്ള തന്റെ കഴിവ് തിരിച്ചറിഞ്ഞ്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി ഒരു നാടക ട്രൂപ്പ് ഉണ്ടാക്കി. നാടകങ്ങളിൽ സജീവമായിരുന്ന അദ്ദേഹം സിനിമയിലേക്ക് വളരെ വൈകിയാണ് എത്തിയത്. സിനിമ ഒരുപാട് മോഹിച്ചു നടന്ന അലൻസിയറിന് അഭിനയിക്കാൻ അവസരം ചോദിച്ചു പോകുന്നതിന് പേടിയായിരുന്നു. അങ്ങനെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. പിന്നീട് 2012 ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിൽ സജീവമായി മാറി. മഹേഷിന്റെ പ്രതികാരം എന്നാൽ സിനിമയിലെ താരത്തിന്റെ കഥാപാത്രമാണ് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അലൻസിയർ പറഞ്ഞ വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. സിനിമയിൽ എത്തുന്ന പുതുമുഖ നടിമാർ നിരവധി തവണ ബലാൽസംഗത്തിന് ഇരയായിട്ടുണ്ട് എന്നാ നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയാണ് അദ്ദേഹം നൽകുന്നത്. “സിനിമയിൽ മാത്രമല്ല ഇങ്ങനെയൊക്കെ സംഭവിക്കുന്നത്, നമുക്ക് ചുറ്റും ഇങ്ങനെ പല കഥകളും ഉണ്ട്. സിനിമാക്കാർ മാത്രമാണ് ഇങ്ങനെ പീഡിപ്പിക്കുന്നത് എന്ന് പറയുന്നതിൽ അർത്ഥമില്ല.
ഒരു സിനിമാനടി ആയാലും കന്യാസ്ത്രീ ആയാലും ബുദ്ധിയും വിവേകവും വേണം. എങ്ങനെയാണ് ഒരാൾക്ക് 12 തവണ ബലാത്സംഗം ചെയ്യാൻ പറ്റുന്നത്. ഒരു തവണ ചെയ്താൽ തന്നെ അത് ബലാത്സംഗം ആണെന്ന് മനസ്സിലാക്കാനുള്ള കഴിവ് ആർക്കുമില്ലേ? ഇത്രയെല്ലാം ചെയ്തിട്ട് പതിമൂന്നാം തവണയാണോ ലോകത്തോട് വിളിച്ചു പറയേണ്ടത്? അതൊക്കെ കാപട്യമാണ്” എന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ.