ദിവസങ്ങൾക്കു മുമ്പാണ് നടൻ വിജയകുമാർ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കടന്ന് വധഭീഷണി മുഴക്കിയ എന്ന വിവരം മൂത്തമകളും നടിയുമായ അർദ്ധന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പോലീസിനെ അറിയിച്ചിട്ടും ഒരു സംരക്ഷണവും നൽകാതിരുന്ന സാഹചര്യത്തിലാണ് വീഡിയോ സഹിതം പോസ്റ്റിട്ടത്. പിന്നാലെ വീട്ടിൽ പോലീസ് എത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനു പിന്നാലെ നടന്റെ വിശദീകരണവും എത്തി. ഇളയ പഠനാവശ്യത്തിനുള്ള പണമിട്ടുവെന്നും ഭാവി പഠനത്തെ കുറിച്ച് അന്വേഷിക്കാനും ആണ് പോയതെന്നുമാണ് നടൻ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ ജന്മം നൽകിയത് കൊണ്ട് മാത്രം അച്ഛനായ വിജയകുമാർ അന്നുമുതൽ ഇന്നുവരെ തങ്ങളോട് ചെയ്ത ക്രൂരതകൾ എണ്ണം ഇട്ടു പറഞ്ഞിരിക്കുകയാണ് മകൾ അർദ്ധന.
ഒരച്ഛന് സ്വന്തം മക്കളോട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്നാണ് അർദ്ധനയുടെ കുറിപ്പ് വായിച്ചാൽ തോന്നുക. കാരണം അത്രത്തോളം മനസ്സാക്ഷിക്ക് നിലയ്ക്കാത്ത ക്രൂരത ചെയ്ത മനുഷ്യനാണ് ഇപ്പോൾ മക്കളുടെ കാര്യത്തിൽ വേവലാതി കാട്ടുന്നത്. അർദ്ധനയുടെ കുറിപ്പിൻ്റെ ആദ്യഭാഗം ഇങ്ങനെയാണ്; ഞാനും എൻറെ കുടുംബവും എൻറെ ബയോളജിക്കൽ വിജയകുമാറിന്റെ സാമ്പത്തിയോ പ്രശസ്തിയുടെ ഇമോഷണൽ സപ്പോർട്ടിന്റെയോ തണലിൽ ജീവിച്ചിട്ടുള്ളതല്ല. തുണികൾ തയ്ച്ചും ഡേ കെയർ ബ്യൂട്ടിപാർലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്. അതുകൊണ്ടുതന്നെ ബിനുവിൻറെ മകൾ ആണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകൾ എന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് തന്നെ പോലീസ് പോലും പ്രൊട്ടക്ഷൻ ചെയ്യാനില്ലല്ലോ എന്ന വിഷമത്തിലാണ്. ഓർമ്മവച്ച കാലം തൊട്ടേ അമ്മയുടെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. എൻറെ ജീവിതത്തിൽ ആകെ രണ്ടു വർഷങ്ങൾ എൽകെജിയും യുകെജി പഠിക്കുമ്പോൾ മാത്രമാണ് അച്ചൻ ഒപ്പം എറണാകുളത്ത് ഒരു ഫ്ലാറ്റിൽ ഞാനും അമ്മയും താമസിച്ചത്. അപ്പോഴെല്ലാം എറണാകുളത്ത് ഉണ്ടായിരുന്ന സമയത്ത് പോലും അദ്ദേഹം ഞങ്ങളുടെ കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അയൽക്കാർ മാത്രമായിരുന്നു ഹെല്പിന് ഉണ്ടായിരുന്നത്. അന്നൊരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്ന് അമ്മയെ ഒന്ന് സ്റ്റോപ്പ് ചെയ്ത സഹായിക്കുവാൻ ഞാൻ കാലുപിടിച്ച് പറഞ്ഞിട്ട് പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് എൻറെ അച്ഛൻ.
ആ സമയത്ത് അമ്മയുടെ ജോലിസ്ഥലത്ത് പോയി ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്. ഭക്ഷണത്തിന് വാടകയ്ക്ക് പൈസ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് തിരിച്ച് അമ്മയുടെ വീട്ടിലേക്ക് ഞങ്ങൾ താമസമാക്കിയത്. അതുകഴിഞ്ഞ് അച്ഛൻ തിരുവനന്തപുരത്ത് വരുമ്പോഴും ഇവിടെ ഷൂട്ട് ഉള്ളപ്പോഴും സ്റ്റേ ചെയ്യാനുള്ളതായി ഞങ്ങൾ താമസിക്കുന്ന വീട്. ഇന്നുവരെ എൻറെ ഫാമിലി അദ്ദേഹത്തെ കാണുന്നതിൽ നിന്നും എന്നെ സ്റ്റോപ്പ് ചെയ്തിട്ടില്ല. അനിയത്തിയെയും ഒരിക്കൽ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്ന് പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വെച്ച് കുഞ്ഞായിരുന്ന എൻറെ അനുജത്തിയെ ബലംപ്രയോഗിച്ച് എടുത്തിട്ട് പോയി. ഇങ്ങനെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായപ്പോഴാണ് 2015 നിയമപരമായി ബന്ധം വേർപെടുത്താൻ അമ്മ കുടുംബ കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ കുട്ടിക്കാലം മുതൽക്ക് മുതിർന്നതുവരെ അച്ഛനിൽ നിന്നും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അക്കമിട്ട് നിരത്തിയാണ് നടി അർദ്ധന ബിനു പിതാവിനെതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.